കുമ്മനം ഡാ..! മെട്രോയിൽ ജനപ്രതിനിധി കൾക്കും മേലെ കുമ്മനം; സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ ക്കിടയിലും പ്രധാനമന്ത്രിക്കൊപ്പമുള്ള കുമ്മനത്തിന്‍റെ മെട്രോ യാത്ര ശ്രദ്ധേയമാവുന്നു

kummanam-metroകൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും. പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, മേയർ സൗമിനി ജെയിൻ എന്നിവർക്കു ലഭിക്കാത്ത അവസരമാണ് കുമ്മനത്തിന് ലഭിച്ചത് എന്നതാണ് ശ്രദ്ധേയം.

സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചിരുന്ന അവസരത്തിലാണ് പ്രധാനമന്ത്രിക്കൊപ്പം കുമ്മനത്തിന്‍റെ യാത്ര. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഉദ്ഘാടന വേദിയിൽ ഏഴ് പേർക്കു മാത്രമേ ഇരിപ്പിടം അനുവദിക്കാൻ സാധിക്കുകയുള്ളുവെന്ന് പിഎംഒ നേരത്തെ അറിയിച്ചിരുന്നു. ഇതു വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷ ഏറെ ചർച്ച ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എംപി, മുൻ എംപി പി.സി.തോമസ്, സി.പി.രാധാകൃഷ്ണൻ, എൻഡിഎ സംസ്ഥാന കണ്‍വീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷരായ പി.എസ്.ശ്രീധരൻപിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭൻ, വി.മുരളീധരൻ, സംസ്ഥാന സെക്രട്ടറിമാരായ എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി കെ.സുഭാഷ്, സംഘടന സെക്രട്ടറി എം.ഗണേഷ്, മീഡിയ ഓർഗനൈസർ പി.ശിവശങ്കർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്.മനോജ്, ജില്ല പ്രസിഡന്‍റ് കെ.മോഹൻദാസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം.വേലായുധൻ, സെക്രട്ടറി എ.കെ.നാസർ എന്നിവർ എത്തിയതും ശ്രദ്ധേയമാണ്.

Related posts