തസ്കരവീരന്മാര്‍! ട്രെയിനില്‍ കൊണ്ടുവന്ന ടണ്‍കണക്കിന് നോട്ടുകള്‍ കൊള്ളയടിക്കപ്പെട്ടു, കോടികള്‍ ഉണ്ടായിട്ടും പണം കൊണ്ടുപോയത് സുരക്ഷയില്ലാതെ!

13891908_1031349143651609_1831305129401936689_nതമിഴ്‌നാട്ടില്‍ ട്രെയിനില്‍ വന്‍ കവര്‍ച്ച. സേലം എക്‌സ്പ്രസ് ട്രെയിനില്‍ ചെന്നൈയിലേക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. സേലത്തിനും ചെന്നൈയിക്കും ഇടയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ട്രെയിനിന്റെ ബോഗിക്ക് മുകളില്‍ ദ്വാരമുണ്ടാക്കിയാണ് പണം കവര്‍ന്നത്. 22 ടണ്‍ നോട്ടുകള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് പ്രാഥമിക വിവരം. എത്ര കോടി രൂപയാണിതെന്ന് കണക്കാക്കപ്പെട്ടിട്ടില്ല.

പുലര്‍ച്ചെ 6.15 ഓടെ ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറത്തറിയുന്നത്. സേലത്തെ ബാങ്കുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ശേഖരിച്ച പഴയതും പുതിയതുമായ നോട്ടുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. യാത്രാ ട്രെയിനിന്റെ അവസാനത്തെ ബോഗിയില്‍ 225 പെട്ടികളിലായി അടുക്കി വെച്ചാണ് പണം കൊണ്ടുവന്നത്. സേലത്തെ വിവിധ ബാങ്കുകളില്‍ നിന്ന് റിസര്‍വ്വ് ബാങ്ക് ശേഖരിച്ച് ചെന്നൈയിലേക്ക് നോട്ടുകളാണ് പെട്ടികളിലുണ്ടായിരുന്നത്. കീറിയ നോട്ടുകളും പുതിയ നോട്ടുകളും ട്രെയിനിലുണ്ടായിരുന്നെന്നാണ് വിവരം.

അടച്ചുപൂട്ടി സീല്‍ ചെയ്ത ബോഗിയില്‍ സുരക്ഷാ ജീവനക്കാരൊന്നും ഇല്ലായിരുന്നു. ട്രെയിനിന്റെ വാതിലുകള്‍ തകര്‍ക്കാതെ ഒരാള്‍ക്ക് ഇറങ്ങാന്‍ പാകത്തില്‍ മേല്‍ക്കൂരയില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പണം സൂക്ഷിച്ച രണ്ട് പെട്ടികള്‍ പൂര്‍ണ്ണമായും കുത്തിത്തുറന്ന നിലയിലാണ്. ഇതിനകത്തുണ്ടായിരുന്ന പണം മുഴുവന്‍ നഷ്ടമായിട്ടുണ്ട്. കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടെന്നാണ് വിവരം. പല സ്‌റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തിയുട്ടെണ്ടന്നതിനാല്‍ എവിടെ വെച്ചാണം പണം നഷ്ടമായത് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവത്തില്‍ റെയില്‍വേ ഡിഐജി അന്വേഷണത്തിന് ഉത്തരവിട്ടു.

Related posts