പപ്പരാസികളോട് കയര്‍ത്ത് മൗനി റോയ്

ടെലിവിഷൻ രംഗത്ത് തുടക്കംകുറിച്ച് ബിഗ് സ്ക്രീനില്‍ തന്‍റേതായ സ്ഥാനം നേടിയ താരമാണ് മൗനി റോയ്. മലയാളിയും ബിസിനസുകാരനുമായ സൂരജ് നമ്പ്യാരെ വിവാഹം ചെയ്തതോടെ പശ്ചിമബംഗാൾ സ്വദേശിനിയായ മൗനി കേരളത്തിന്‍റെ മരുമകളായി. വിവാഹശേഷം സൂരജിനൊപ്പമുള്ള ചിത്രങ്ങളും യാത്രകളുമടക്കം പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. എന്നാല്‍, അടുത്തിടെ ഇരുവരും സംയുക്തമായി സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റിലൂടെ തങ്ങൾ പിരിയുന്ന വിവരം സ്ഥിരീകരിച്ചു.

ഇപ്പോഴിതാ പപ്പരാസികളുടെ പെരുമാറ്റത്തിൽ ദേഷ്യപ്പെടുന്ന മൗനിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുഷ ദണ്ഡേക്കറിനൊപ്പം ബാന്ദ്രയിലെ ഒരു റസ്റ്ററന്‍റിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പാപ്പരാസികളോട് താരം ദേഷ്യപ്പെട്ടത്.

മൗനി തന്‍റെ അടുത്ത സുഹൃത്ത് അനുഷ ദണ്ഡേക്കറിനും അർജുൻ ബിജ്‌ലാനിക്കുമൊപ്പം അത്താഴത്തിന് എത്തിയതായിരുന്നു. കാറിൽ കയറിയതിനു ശേഷവും ഫോട്ടോഗ്രാഫർമാർ മൗനിയുടെ ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നു. അസ്വസ്ഥയായ താരം പ്രകോപിതയായി. ആവർത്തിച്ച് അവർക്ക് നേരെ ആംഗ്യം കാണിക്കുകയും നിർത്തൂ നിർത്തൂ… എന്ന് വളരെ ദേഷ്യത്തോടെ പറയുകയും ചെയ്തു.

ഈ വീഡിയോ ക്ലിപ്പ് ഓൺലൈനിൽ വ്യാപകമായ ചർച്ചയ്ക്ക് തിരികൊളുത്തി. പാപ്പരാസികള്‍ ഫോട്ടോ എടുക്കാൻ താന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ താരം പൊതുപരിപാടികൾ റിപ്പോർട്ട് ചെയ്യാൻ ഫോട്ടോഗ്രാഫർമാരെ ക്ഷണിക്കുന്നില്ലെന്ന് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുകയും ചെയ്തു.

ഈ സംഭവം സെലിബ്രിറ്റികളുടെ സ്വകാര്യതയെയും പപ്പരാസി സംസ്കാരത്തിന്‍റെ വർദ്ധിച്ചുവരുന്ന കടന്നുകയറ്റ സ്വഭാവത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടു. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരുടെ പ്രതികരണത്തെ വിമർശിച്ചപ്പോൾ, സെലിബ്രിറ്റികൾ വ്യക്തിപരമായ ഇടം അർഹിക്കുന്നുവെന്നും ആരെയെങ്കിലും അവരുടെ വാഹനത്തിൽ കയറിയതിന് ശേഷം അവർ ഒരു പരിധി ലംഘിക്കുന്നുവെന്നു വാദിച്ചുകൊണ്ട് നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി.

Related posts

Leave a Comment