നിര്‍മാതാവ് പീഡിപ്പിച്ചെന്ന കേസില്‍ വമ്പന്‍ വഴിത്തിരിവ് ! നടി ആറു കോടി ആവശ്യപ്പെടുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് പുറത്ത്; സംഭവം ബ്ലാക് മെയിലിംഗ്…

കൊച്ചി:സിനിമ നിര്‍മാതാവ് നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ വമ്പന്‍ ട്വിസ്റ്റ്. പണത്തിനായി നടത്തിയ ബ്ലാക് മെയിലിംഗാണ് പീഡനാരോപണം എന്നു സംശയിക്കാവുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയ ശേഷം പ്രതിയായ നിര്‍മാതാവിനെ നടി ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇതടക്കമുള്ള രേഖകള്‍ പരിശോധിച്ചാണ് പ്രതിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

വൈശാഖ് രാജന്‍ നിര്‍മിച്ച് 2015ല്‍ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന സിനിമയില്‍ ഏതാനും രംഗങ്ങളില്‍ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അടുത്ത സിനിമയില്‍ നല്ല വേഷം നല്‍കാമെന്നു വാഗ്ദാനം നല്‍കി ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഇതിന് തൊട്ടുമുന്‍പും ശേഷവുമായി ഇരുവരും തമ്മില്‍ ഫോണില്‍ നടത്തിയ സംഭാഷണങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സംഭാഷണം ഇങ്ങനെ: കാശല്ലേ വേണ്ടത്, അല്‍പം കാത്തിരിക്കണം, തരാം, ഉണ്ടാക്കണം, തരില്ല എന്ന് പറഞ്ഞില്ലല്ലോ

അതായത്, പ്രതിയായ നിര്‍മാതാവ് മുന്‍കൂര്‍ ജാമ്യഹര്‍ജി വഴി കോടതിയെ അറിയിച്ചത് പോലെ പണത്തിന്റെ കാര്യത്തില്‍ ഇരുവരും തമ്മില്‍ നേരത്തെ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണു സംഭാഷണം. കേസില്‍ നിന്ന് പിന്മാറാന്‍ ആറുകോടിയാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. എന്നാല്‍ പണം എന്നോ രൂപ എന്നോ പറയാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചാണു സംസാരം നിനക്ക് പണമല്ലേ ആവശ്യം? ഫിലിമിന്റെ കാര്യമല്ലേ അങ്ങനെ പറ…എനിക്കറിയാം ഫിലിമിന്റെ കാര്യമാണെന്ന് .

എന്നിട്ടും വിലപേശലിനൊടുവില്‍ പലപ്പോഴും ആ ജാഗ്രത കൈവിട്ടുപോകുന്നത് കാണാം. തുക സമയത്ത് നല്‍കാതെ വൈകിച്ചാല്‍ എന്താണ് ഭവിഷ്യത്ത് എന്ന് പരാതിക്കാരി മുന്നറിയിപ്പ് നല്‍കുന്നുണ്ട്- ദിലീപിനെ പോലെ ചേട്ടന്‍ നാറാനാണോ..? ഇതടക്കം സംഭാഷണങ്ങളും പരാതിക്കാരിയും നിര്‍മാതാവുമായുള്ള വാട്സാപ്പ് മെസേജുകളും പരിശോധിച്ചാണ് എറണാകുളം കോടതി കഴിഞ്ഞയാഴ്ച പ്രതി വൈശാഖ് രാജന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ജഡ്ജി കൗസര്‍ ഇടപ്പകത്ത് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇങ്ങനെ: 2017 ജൂലൈയില്‍ നടന്നതായി പരാതിയില്‍ പറയുന്ന പീഡനം പൊലീസില്‍ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വര്‍ഷത്തിനു ശേഷം. ഇക്കാലത്തിനിടയില്‍ ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നതായി വാട്‌സാപ് മെസേജുകളില്‍ നിന്ന് മനസിലാക്കാം. പലപ്പോഴും നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്ക് പരാതിക്കാരി തന്നെ നിര്‍മാതാവിനെ ക്ഷണിക്കുന്നതും മെസേജുകളില്‍ കാണാം.

പരാതിയില്‍ പറയുന്നതു പ്രകാരം പീഡനം നടന്ന ശേഷമാണിതെല്ലാം. ഇതിനൊപ്പം ഫോണിലെ സംഭാഷണം കൂടി കേട്ട കോടതി, പണം ആവശ്യപ്പെട്ടുള്ള ഭീഷണിയാണത് എന്നാണ് മനസിലാകുന്നത് എന്നുതന്നെ ഉത്തരവില്‍ പറയുന്നു. എല്ലാത്തിനും പുറമെ, പീഡനം നടന്നതായി പരാതിയില്‍ പറയുന്ന 2017 ഏപ്രില്‍ അവസാന ആഴ്ചയില്‍ വൈശാഖ് രാജന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്ന വിമാന ടിക്കറ്റ് കൂടി പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഇതും പരിശോധിച്ച കോടതി, പരാതിക്കാരിയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് തന്നെ തെളിച്ചുപറഞ്ഞാണ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Related posts