ഫിഫ ലോകകപ്പിന് ഇനി ഏഴ് ദിനം…

മെക്സിക്കോ: കാൽപന്തുകളിയുടെ വസന്തം ആഘോഷിക്കാൻ ഇനി ഏഴ് ദിവസത്തെ കാത്തിരിപ്പ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ 2026 ലോകകപ്പിൽ 12 ഗ്രൂപ്പുകളിലായി 48 ടീമുകൾ മാറ്റുരയ്ക്കും.

പുതിയ ലോക ചാന്പ്യൻ സീസണിൽ ഉണ്ടാകുമോ? അതോ 2022ൽ കിരീടം നേടിയ അർജന്‍റീന നിലനിർത്തുമോ എന്നറിയാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ദൈർഘ്യം കൂടുതൽ

ടീമുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ ലോകകപ്പ് കൂടിയാണിത്. 32 ടീമുകളുള്ള ഫോർമാറ്റിൽനിന്ന് 16 എണ്ണം കൂട്ടി 48 ടീമുകളാണ് ഇത്തണ മത്സരിക്കുന്നത്. ആഫ്രിക്കയിൽ നിന്നുള്ള പത്ത് ടീമുകൾ. ഏഷ്യയിൽനിന്ന് ഒന്പത്.

ഒരു ലോകകപ്പ് വിജയിയെ പോലും സൃഷ്ടിച്ചിട്ടില്ലാത്ത രണ്ട് ഭൂഖണ്ഡങ്ങൾ- യൂറോപ്പിലെ 16ഉം ദക്ഷിണ അമേരിക്കയിലെ ആറ് ടീമും പോർ കളത്തിൽ സാന്നിധ്യമറിയിക്കും. 39 ദിവസ പോരാട്ടത്തിൽ ആകെ 104 മത്സരങ്ങൾ. 2026 ഫിഫ ലോകകപ്പ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ലോകകപ്പ് എന്ന ചരിത്രം കുറിക്കും.

12ന് മെക്സിക്കോയിൽ ആരംഭിച്ച് ജൂലൈ 20ന് ന്യൂജഴ്സി സ്റ്റേഡിയത്തിൽ കിരീട പോരാട്ടത്തോടെ കാൽ പന്ത് ആവേശം അവസാനിക്കും.

ഗ്രൂപ്പുകൾ:

ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണാഫ്രിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ചെക്കിയ

ഗ്രൂപ്പ് ബി: കാനഡ, സ്വിറ്റ്സർലൻഡ്, ഖത്തർ, ബോസ്നിയ ആൻഡ് ഹെർസഗോവിന

ഗ്രൂപ്പ് സി: ബ്രസീൽ, മൊറോക്കോ, സ്കോട്ട്ലൻഡ്, ഹെയ്തി

ഗ്രൂപ്പ് ഡി: യുഎസ്എ, പരാഗ്വെ, ഓസ്ട്രേലിയ, തുർക്കി

ഗ്രൂപ്പ് ഇ: ജർമനി, ഇക്വഡോർ, ഐവറി കോസ്റ്റ്, കുറകാവോ

ഗ്രൂപ്പ് എഫ്: നെതർലാൻഡ്സ്, ജപ്പാൻ, സ്വീഡൻ, ടുണീഷ്യ

ഗ്രൂപ്പ് ജി: ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലാൻഡ്

ഗ്രൂപ്പ് എച്ച്: സ്പെയിൻ, ഉറുഗ്വെ, സൗദി അറേബ്യ, കേപ് വെർഡെ

ഗ്രൂപ്പ് ഐ: ഫ്രാൻസ്, സെനഗൽ, നോർവേ, ഇറാഖ്

ഗ്രൂപ്പ് ജെ: അർജന്‍റീന, ഓസ്ട്രിയ, അൾജീരിയ, ജോർദാൻ

ഗ്രൂപ്പ് കെ: പോർച്ചുഗൽ, കൊളംബിയ, ഡിആർ കോംഗോ, ഉസ്ബക്കിസ്ഥാൻ

ഗ്രൂപ്പ് എൽ: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.

കരുത്തറിയിച്ച് സന്നാഹം…
ഹെയ്തി (4-0) ന്യൂസിലൻഡ്:

ദക്ഷിണ ഫ്ലോറിഡയിൽ ആവേശഭരിതരായ ജനക്കൂട്ടത്തിന് മുന്നിൽ ന്യൂസിലൻഡിന് വന്പൻ തോൽവി സമ്മാനിച്ച് ഹെയ്തി ലോകകപ്പ് സന്നാഹ മത്സരത്തിൽ വരവറിയിച്ചു. റൂബൻ പ്രൊവിഡൻസ് 12-ാം മിനിറ്റിൽ ഹെയ്തിക്കായി ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് ലെന്നി ജോസഫ്, ഫ്രാന്‍റ്സ്ഡി പിയറോട്ട്, മാർക്കസ് ലാക്രോയിക്സ് എന്നിവർ ന്യൂസിലൻഡിന്‍റെ വല നിറച്ചു.

വെയ്ൽസ് (1-1) ഘാന:

കാർഡിഫ് സിറ്റി സ്റ്റേഡിയത്തിൽ ഘാനയുടെ വിജയം തടഞ്ഞ് അവസാന നിമിഷം വെയ്ൽസ് സമനില പിടിച്ചു. 6-ാം മിനിറ്റിൽ കലെബ യിറെങ്ക്യയി ഘാനയെ മുന്നിലെത്തിച്ചു. 90+3 മിനിറ്റിൽ ലൂയിസ് കൗമസ് ഹെഡറിലൂടെ വെയ്ൽസിനെ സമനിലയിൽ എത്തിച്ചു.

ക്രൊയേഷ്യ (0-2) ബെൽജിയം:

ഫോം ആശങ്കകൾക്ക് മറുപടിയായി റൊമേലു ലുകാകുവിന്‍റെ ഗോൾ ആരവം. ക്രൊയേഷ്യയ്ക്കെതിരേ ആദ്യ പകുതിയുടെ 38-ാം മിനിറ്റിൽ ക്യാപ്റ്റൻ യൂറി ടൈൽമാൻസ് ബെൽജിയത്തിന് ലീഡ് സമ്മാനിച്ചു. മത്സരത്തിന്‍റെ അവസാന നിമിഷം കളത്തിലിറങ്ങിയ ലുകാകു 90+6 മിനിറ്റിൽ സ്കോർ ചെയ്ത് ബെൽജിയത്തിന്‍റെ വിജയമുറപ്പിച്ച് പ്രതീക്ഷകാത്തു.

മൊറോക്കോ (4-0) മഡഗാസ്കർ:

ഇസ്മായിൽ സൈബാരിയുടെ ഇരട്ട ഗോൾ മികവിൽ മൊറോക്കോയ്ക്ക് തകർപ്പൻ ജയം. നാല്, 25 മിനിറ്റുകളിൽ ഇസ്മായിൽ സ്കോർ ചെയ്ത് മത്സരം വരുതിയിലാക്കി. സൗഫിയാൻ റഹ്മിയുടെ പെനാൽറ്റിയും അയൂബ് എൽ കാബിയുടെ ഫിനിഷും ആധികാരിക വിജയം ഉറപ്പിച്ചു.

Related posts

Leave a Comment