മാംസാഹാരികളും മദ്യപരുമായതിനാലാണ് ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നിങ്ങളെ തേടിയെത്തുന്നത്! പ്രകൃതി ദുരന്തത്തെപ്പോലും രാഷ്ട്രീയവത്കരിച്ച്, സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികളുടെ വിളയാട്ടം; പ്രതിഷേധം കനക്കുന്നു

ഓഖി ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളില്‍ നിന്നും ഭീതിയില്‍ നിന്നും കേരളം ഇനിയും മോചിതരായിട്ടില്ല. ദുരന്തത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കടലിലകപ്പെട്ട പലരേയും ഇനിയും കണ്ടെത്താനുമുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഒപ്പമുണ്ട്. എന്നാല്‍ കേരളക്കരയെ പിടിച്ചുകുലുക്കിയ പ്രകൃതി ദുരന്തത്തെ പോലും രാഷ്ട്രീയവത്ക്കരിച്ച് രംഗത്തെത്തുകയാണ് സൈബര്‍ മീഡിയയില്‍ ഏതാനും സംഘപരിവാര്‍ അനുകൂലികള്‍.

ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ വീശിയടിച്ചത് ദൈവത്തിന്റെ പ്രതികാരമാണെന്നും അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് അതില്‍ വിഷമമൊന്നുമില്ലെന്നുമാണ് കിച്ചു കണ്ണന്‍ നമോ എന്ന അക്കൗണ്ടില്‍ നിന്നുള്ള ഒരാളുടെ കമന്റ്. കേരളത്തിലുള്ളവര്‍ ഒരുപാട് പാപം ചെയ്തുകൂട്ടിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇത്തരമൊരു ദുരന്തം ആ സംസ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നുമാണ് അയാള്‍ തന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. തെന്നിന്ത്യക്കാര്‍ മാംസാഹാരികളും മദ്യപാനികളും ആയതുകാരണമാണ് ഇത്തരമൊരു ദുരന്തം അവരെ തേടിയെത്തിയതെന്നുമാണ് മറ്റൊരാളുടെ പ്രതികരണം.

അതേസമയം പ്രകൃതി ദുരന്തത്തെപോലും ഇങ്ങനെ രാഷ്ട്രീയവത്ക്കരിക്കാന്‍ സംഘ പരിവാറുകാരായ മതരാഷ്ട്രവാദികേള്‍ക്കെ പറ്റൂവെന്നും നേപ്പാളിലെ ഭൂകമ്പത്തിന് കാരണം രാഹുല്‍ ഗാന്ധിയുടെ ഖേദാര്‍നാഥ് സന്ദര്‍ശനമാണ് എന്ന് പറഞ്ഞ കാവി കോണകങ്ങള്‍ ഇപ്പോള്‍ ഓഖിയിലും വിഷം കലര്‍ത്തുന്നത് കാണാതെ പോകരുതെന്നും പറഞ്ഞ് നിരവധി പേര്‍ ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രകൃതി ദുരന്തത്തെപ്പോലും രാഷ്ട്രീയവത്കരിക്കുന്ന മനോഭാവം ഇതിലും ഭീകരമായ അവസ്ഥ രാജ്യത്തു മുഴുവന്‍ കൊണ്ടുവരുമെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

Related posts