വിവാദ ശബ്ദ സന്ദേശം ! തമിഴ്‌നാട്ടില്‍ പളനിവേല്‍ ത്യാഗരാജന്റെ ‘ധനമന്ത്രി സ്ഥാനം’ തെറിച്ചു…

ധനമന്ത്രി സ്ഥാനത്തു നിന്നും പഴനിവേല്‍ ത്യാഗരാജനെ നീക്കി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടര്‍ന്ന് ഉണ്ടായ വിവാദത്തിന്റെ ബാക്കിപത്രമായാണ് ഈ സ്ഥാനമാറ്റം വിലയിരുത്തപ്പെടുന്നത്.

ഐടി വകുപ്പിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി.

വിവാദ ശബ്ദസന്ദേശം പുറത്തായ സാഹചര്യത്തില്‍ പളനിവേലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം പളനിവേല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതോടൊപ്പം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന ക്ഷീര വികസനമന്ത്രി എസ് എം നാസറിനെ ഒഴിവാക്കി.

പകരം പുതിയ മന്ത്രിയായി നിയോഗിക്കപ്പെട്ട ടി ആര്‍ ബി രാജയുടെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച രാവിലെ നടന്നു. വ്യവസായ മന്ത്രിയായാണ് ടിആര്‍ബി രാജയുടെ നിയമനം.

മന്നാര്‍ഗുഡി നിയമസഭ മണ്ഡലത്തില്‍നിന്ന് മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട രാജ ഡിഎംകെയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ടി ആര്‍ ബാലുവിന്റെ മകനുമാണ്. 2021 മേയില്‍ ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് എം കെ സ്റ്റാലിന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.

നാസറിന്റെ മന്ത്രി പദവി നഷ്ടപ്പെടാന്‍ കാരണം മോശം പ്രകടനമാണെന്ന് പറയപ്പെടുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി വകുപ്പ് മന്ത്രി എം പി സ്വാമിനാഥന് തമിഴ് ഭാഷാ, സംസ്‌കാരം, പ്രസ് എന്നിങ്ങനെ അധിക ചുമതലകള്‍ നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ
ഓഡിയോ ടേപ്പിലെ ശബ്ദം തന്റേതല്ലെന്നാണ് പറഞ്ഞ് ത്യാഗരാജന്‍ രംഗത്തു വന്നിരുന്നു.

എന്നാല്‍ ഓഡിയോ പുറത്തുവിട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്നത് ശ്രദ്ധേയമായിരുന്നു.

രാഷ്ട്രീയ നിരീക്ഷകനും അന്വേഷണാത്മക മാധ്യമസ്ഥാപനമായ സവുക്കുവിന്റെ എഡിറ്ററുമായ എ ശങ്കര്‍ ആണ് ആദ്യത്തെ ഓഡിയോ ടേപ്പ് പുറത്തുവിട്ടത്.

പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ മറ്റൊരു ഓഡിയോ ടേപ്പും പുറത്തുവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിലയിരുത്തല്‍.

Related posts

Leave a Comment