അന്ന് പവനായിയുടെ കഥ അറിഞ്ഞ മമ്മൂട്ടി ഈ വേഷം ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചു, സൂപ്പര്‍ താരമായി തിളങ്ങിനിന്ന മമ്മൂട്ടിയുടെ ആഗ്രഹം അത്ഭുതപ്പെടുത്തി കളഞ്ഞു, ക്യാപ്റ്റന്‍ രാജു അനശ്വരമാക്കിയ കഥാപാത്രത്തെക്കുറിച്ച് ലാല്‍

എക്കാലത്തെയും മികച്ച കഥാപാത്രങ്ങളുടെ പട്ടികയിലാണ് നാടോടിക്കാറ്റിലെ പവനായിയുടെ സ്ഥാനം. ക്യാപ്റ്റന്‍ രാജു അധോലോകനായകനായി തകര്‍ത്തഭിനയിച്ച കഥാപാത്രം ഇപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഈ സിനിമയുടെ ഷൂട്ടിംഗിനു മുമ്പ് മമ്മൂട്ടി പവനായിയെ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ വെളിപ്പെടുത്തുന്നു.

ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ നാടോടിക്കാറ്റിൻ്റെ സ്റ്റോറി ഐഡിയ സിദ്ദിഖ് ലാലിൻ്റേതായിരുന്നു. കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കല്‍ മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്. കഥ മുഴുവന്‍ കേട്ട മമ്മൂക്കയ്ക്ക് ഏറെ സ്ട്രൈക്ക് ചെയ്തത് പവനായിയുടെ കാരക്ടറായിരുന്നു. ആ കാലത്ത് മമ്മൂക്ക നായകവേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്.

കഥ ഇഷ്ടപ്പെട്ടതിനാല്‍ അദ്ദേഹം തന്നെ ഇടപെട്ട് ഞങ്ങള്‍ക്ക് പലരോടും കഥ പറയാന്‍ അവസരം കിട്ടി. പിന്നെ ആ ആഗ്രഹം തുറന്നുപറഞ്ഞു. മമ്മൂക്കയ്ക്ക് പവനായിയെ അവതരിപ്പിക്കാന്‍ താല്‍പര്യം ഉണ്ടെന്ന്. ശരിക്കും കൗതുകമുള്ള കാര്യമാണ്. കാരണം നായകനായി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ചെറിയൊരു വേഷം ചെയ്യാമെന്ന് പറയുന്നത്.

ആ കഥാപാത്രത്തിന് എന്തോ ഒരു ആകര്‍ഷണം ഉണ്ടെന്ന് മമ്മൂക്കയ്ക്ക് അന്നു തന്നെ തോന്നിയിരുന്നു” -ലാല്‍ പറഞ്ഞു.  പിന്നീട് സത്യന്‍ അന്തിക്കാടാണ് ക്യാപ്റ്റര്‍ രാജുവിനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത്. പവനായി അങ്ങനെ എക്കാലത്തെയും മികച്ച ഹിറ്റ് കഥാപാത്രമായി മാറിയെന്നും ലാല്‍ പറഞ്ഞു.

Related posts