രാത്രിയില്‍ വഴിയരികില്‍ നിന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയം ഛേദിച്ചു ! മഞ്ചേരിയില്‍ അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥകള്‍ ഇങ്ങനെ…

രാത്രിയില്‍ വഴിയരികില്‍ നിന്ന യുവാവിനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയം മുറിച്ചു.പൂക്കോട്ടൂര്‍ മൈലാടി പരേതനായ കാരാട്ട് അബ്ദുവിന്റെ മകന്‍ അഷ്റഫ് (34)നെയാണ് രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്. അഷറഫും ഭാര്യയുമായുള്ള പ്രശ്നമാണ് ഇത്തരത്തിലൊരു അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം

2007ല്‍ കണ്ണൂര്‍ സ്വദേശിനിയായ ഹഫ്സയെ വിവാഹം കഴിച്ച അഷ്റഫ് 2015 വരെ കണ്ണൂരില്‍ ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ എട്ടു വര്‍ഷത്തോളം ദമാമില്‍ ജോലി നോക്കുകയും ചെയ്തു. 2015ല്‍ ഭാര്യയുമായി അകന്ന അഷ്റഫ് പൂക്കോട്ടൂര്‍ മൈലാടിയില്‍ താമസമാക്കുകയും കരിങ്കല്‍ ലോഡിംഗ് ജോലി ചെയ്ത് വരികയുമായിരുന്നു. എന്നാല്‍ ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഇയാള്‍ ദമാമിലുള്ള ബന്ധുവിനെ നിരന്തരം ടെലിഫോണില്‍ വിളിച്ച് അസഭ്യം പറയുമായിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. പൂക്കോട്ടൂര്‍ അറവങ്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് നില്‍ക്കുകയായിരുന്ന അഷ്റഫിനെ ഗുഡ്സ് ജീപ്പിലെത്തിയ രണ്ടു പേര്‍ ബലമായി പിടിച്ചു വാഹനത്തില്‍ കയറ്റുകയായിരുന്നു. പൂക്കോട്ടൂര്‍ പള്ളിപ്പടിയിലെത്തിയപ്പോള്‍ കത്തിയെടുത്ത് സംഘം യുവാവിന്റെ വൃഷണം മുറിച്ചെടുത്തു. തുടര്‍ന്ന് അഷ്റഫിനെ റോഡില്‍ തള്ളിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വീഴ്ചയില്‍ വലതുകാലിന്റെ തുടയെല്ല് പൊട്ടിയ അഷ്റഫിനെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. പ്രതികള്‍ ഒളിവിലാണെന്നാണ് സൂചന.

Related posts