മുടി വെട്ടിവരാന്‍ പറഞ്ഞപ്പോള്‍ മൊട്ടയടിച്ചെത്തി വിദ്യാര്‍ഥി ! ചോദ്യം ചെയ്ത പ്രിന്‍സിപ്പലിന്റെ കരണത്തടിച്ച ശേഷം ഇറങ്ങിയോടി; സംഭവം അങ്കമാലിയില്‍…

പ്ലസ്ടു വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അങ്കമാലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരാഴ്ച മുന്‍പ് മുടി നന്നായി വെട്ടി വൃത്തിയായി സ്‌കൂളില്‍ വരണമെന്ന് ക്ലാസ് അധ്യാപിക വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച രാവിലെ തല മൊട്ടയടിച്ചാണ് വിദ്യാര്‍ഥി സ്‌കൂളില്‍ എത്തിയത്. തുടര്‍ന്ന് അധ്യാപിക പ്രിന്‍സിപ്പലിനെ കണ്ടുവരാന്‍ പറഞ്ഞയച്ചു.

പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കഴുത്തിനു പിടിച്ച് ഞെക്കുകയും മുഖത്തിടിക്കുകയും ചെയ്തു.

ശേഷം ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിയെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് തിരികെ സ്‌കൂളിലെത്തിച്ചു. വിദ്യാര്‍ത്ഥി വീണ്ടും അധ്യാപകനോട് വെല്ലുവിളി ഭാവത്തില്‍ സംസാരിച്ചു.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കാലടി പോലീസെത്തി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിളിപ്പിച്ചു.

മര്‍ദ്ദനമേറ്റ പ്രധാനാധ്യാപകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടുമില്ല.

അധ്യാപകന്റെ പരാതി ലഭിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാലടി പോലീസ് പറഞ്ഞു.

Related posts

Leave a Comment