സ്ഥാനമാനങ്ങള്‍ തന്റെ ലക്ഷ്യമല്ല! പ്രിയാരാമന്‍ ബിജെപിയിലേക്ക്; ‘ആകര്‍ഷിച്ചത് മോദിയുടെ വികസന അജന്‍ഡ’; നടന്‍ രഞ്ജിത്തുമായുള്ള വിവാഹബന്ധം 2014-ല്‍ വേര്‍പെടുത്തിയിരുന്നു

ചെന്നൈ: തെന്നിന്ത്യൻ നടി പ്രിയാരാമൻ ബിജെപിയിലേക്ക്. കഴിഞ്ഞദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ ശേഷമാണു പ്രിയാരാമൻ ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാർട്ടിയിൽ ചേരുന്നതിനു മുന്നോടിയായി നടി ബിജെപിയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി വി. സത്യമൂർത്തി ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. തൊട്ടടുത്തു തന്നെ ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

നരേന്ദ്ര മോദിയുടെ വികസന അജൻഡയിൽ ആകൃഷ്ടയായാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും ഏതെങ്കിലും സ്ഥാനമാനങ്ങൾ തന്‍റെ ലക്ഷ്യമല്ലെന്നും പ്രിയാരാമൻ പറഞ്ഞു. ചെന്നൈയിൽ താമസിക്കുന്നതിനാൽ പ്രവർത്തനമേഖല തമിഴ്നാട്ടിലായിരിക്കുമോ എന്നു തീരുമാനിക്കേണ്ടതു ബിജെപി നേതൃത്വമാണെന്നും അവർ കൂട്ടിച്ചേർത്തു.

മലയാളം ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ അഭിയിച്ചിട്ടുള്ള പ്രിയാരാമൻ തമിഴ് നടൻ രഞ്ജിത്തുമായുള്ള വിവാഹബന്ധം 2014-ൽ വേർപെടുത്തിയിരുന്നു.

Related posts