ശോഭാ സുരേന്ദ്രൻ ആരാ.‍.?തലയ്ക്കു വെളിവില്ലാത്തവൾ വിളിച്ചുപറയുന്നത് കൊടുക്കാനുള്ളതാണോ മാധ്യമങ്ങൾ; അവർ പറയുന്നതിൽ അടിസ്ഥാനമുണ്ടോ; മാധ്യമങ്ങളെയും പഴിച്ച് ഇ.പി

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും മാധ്യമങ്ങൾക്കുമെതിരെ കടുത്ത വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തലയ്ക്കു വെളിവില്ലാത്തവൾ വിളിച്ചുപറയുന്നത് കൊടുക്കാനുള്ളതാണോ മാധ്യമങ്ങളെന്ന് ജയരാജൻ ചോദിച്ചു.

താൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്ത കൊടുക്കാൻ എവിടെനിന്നാ ധൈര്യം കിട്ടിയത്. ശോഭാ സുരേന്ദ്രൻ ആരാണെന്നും ഇ.പി ചോദിച്ചു. 1001 വൈസ് പ്രസിഡന്‍റുമാരിൽ ഒരാളാണ് ശോഭ. അവർ പറയുന്നതിൽ അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കണം.

 
മാധ്യമങ്ങളുണ്ടാക്കിയ ബഹളമാണിത്. ആസൂത്രിതമായ ഗൂഢാലോചനയാണിത്. മാധ്യമങ്ങൾ പരസ്യത്തിന്‍റെ പൈസ വാങ്ങി സിപിഎമ്മിനെയും എൽഡിഎഫിനെയും തകർക്കാൻ ശ്രമിച്ചു. എന്നെ കൊത്തിവലിച്ചു കീറാൻ നോക്കിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മൂന്ന് ദിവസമായി നിങ്ങൾ എന്താണ് കാട്ടിക്കൂട്ടിയതെന്നും മാധ്യമ പ്രവർത്തകരോട് ഇ.പി ചോദിച്ചു. ഉന്നയിക്കുന്ന ആരോപണങ്ങൾ ആദ്യം പരിശോധിക്കണം. ഞാൻ ഇപ്പോൾ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നിങ്ങൾ കൊടുക്കുമോ എന്നും ജയരാജൻ ചോദിച്ചു.

Related posts

Leave a Comment