കാറിൽ കടത്തിയ 15 ലക്ഷത്തിന്‍റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഹരിപ്പാട്: കാറിൽ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. മാന്നാർ കുരട്ടിശേരി ചാക്കേച്ചിൽ ഹൗസിൽ ഷിഹാസ് (34) ആണ് അറസ്റ്റിലായത്. ദേശീയപാതയിൽ രാമപുരം മാളിയേക്കൽ ജംഗ്ഷൻ സമീപം കരിയിലക്കുളങ്ങര എസ് ഐ ബി. ബജിത്ത് ലാലിന്‍റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ്പിടിയിലായത്.

മാരുതി ഈക്കോ വാഹനത്തിൽ 30 ചാക്ക് ഹാൻസ്, 13 ചാക്ക് കൂൾ എന്നിവയാണ് കൊണ്ടുവന്നത്.ഇതിൽ 22,500 ചെറിയ പാക്കറ്റ് ഹാൻസും 5928 പാക്കറ്റ് കൂളും ഉൾപ്പെടെ 43 ചാക്കുകളായി 28428 ചെറിയ പാക്കറ്റുകളും 28,000 രൂപയുമാണ് പിടികൂടിയത്.

ബംഗളൂരുവിൽ നിന്ന് 6 ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നും ഇവിടെ വിറ്റ് കഴിയുമ്പോൾ 15 ലക്ഷം രൂപയോളം ലഭിക്കുമെന്നും ഇത് കായംകുളം,കരുനാഗപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്താനാണ് കൊണ്ടുവന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു. പരിശോധന സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, ശ്യാം എന്നിവരും ഉണ്ടായിരുന്നു.

Related posts

Leave a Comment