പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു തുടങ്ങും; ഉദ്യോഗാര്‍ഥികളോട് മൊഴി നല്‍കാന്‍ ആവശ്യപ്പെടും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു മുതല്‍ ആരംഭിക്കും. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്പി സക്കറിയാ മാത്യു, ഡിവൈഎസ്പി അജയ്‌നാഥ്. ജി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.

ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് മേല്‍നോട്ടചുമതല. ഇന്ന് ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്ന് ആക്‌ഷന്‍ പ്ലാന്‍ തയാറാക്കും. വിവാദമായ ആസൂത്രണ ബോര്‍ഡ് നിയമന പരീക്ഷയിലെ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിക്ക് അന്വേഷണ സംഘം ഇന്ന് കത്ത് നല്‍കും.

ഈ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളോട് മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസും നല്‍കും. പരീക്ഷ ക്രമക്കേടില്‍ പിഎസ്‌സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ക്രമക്കേടില്‍ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ മാത്രമേ കേസെടുത്ത് വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയുള്ളു.

പിഎസ്‌സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ സത്യം പുറത്ത് വരില്ലെന്ന് ഭരണപക്ഷത്തെ യുവജനസംഘടനകള്‍ ആരോപണം ഉന്നയിക്കുകയും ഉന്നത റാങ്കിലുള്ള പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

വിവിധ കോണുകളില്‍ നിന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനമെടുത്തത്.

Related posts

Leave a Comment