രാഹുലിന് പറ്റിയ അബദ്ധം! ഗുജറാത്തി വായിക്കാനറിയില്ല, രാഹുല്‍ ഗാന്ധി കയറിയത് സ്ത്രീകളുടെ ശൗചാലയത്തില്‍; ചിത്രങ്ങള്‍ വൈറല്‍

നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിച്ചും കണക്കറ്റ് കളിയാക്കിയുമാണ് രാഹുല്‍ ഗാന്ധി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയത്. ബിജെപി സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് ചോദിച്ച സീ ന്യൂസ് മാധ്യമപ്രവര്‍ത്തകയെ ഉത്തരം മുട്ടിച്ചതും വാര്‍ത്തയായിരുന്നു. രാഹുല്‍ പഴയ രാഹുലല്ലെന്നാണ് അതേക്കുറിച്ച് ദേശീയ മാധ്യമങ്ങളടക്കം പ്രതികരിച്ചത്.

എന്നാല്‍ ഗുജറാത്തി വായിക്കാനറിയാതെ രാഹുല്‍ അബദ്ധത്തില്‍ സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയതാണ് സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. പ്രസംഗത്തിലൂടെ ആളുകളെ ചിരിപ്പിച്ച രാഹുല്‍ ഗന്ധി തന്റെ സ്വന്തം അക്കിടികൊണ്ട് പ്രവര്‍ത്തകരെ ശരിക്കും ചിരിപ്പിച്ചുവെന്നാണ് പ്രചാരണം. കഴിഞ്ഞ ദിവസം ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയിലാണ് സംഭവം നടന്നത്. നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ഗാന്ധി പെട്ടെന്ന് കണ്ണില്‍പെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് നീങ്ങുകയായിരുന്നു. സ്ത്രീകളുടെ ശൗചാലയം എന്ന് അവിടെ ഗുജറാത്തിയില്‍ എഴുതിവെച്ചിരുന്നുവെങ്കിലും ഇത് വായിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തതാണ് ശൗചാലയം മാറിക്കയറിപ്പോവാന്‍ കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ അബദ്ധം മനസിലായ അദ്ദേഹം ഉടന്‍ തന്നെ തിരിച്ചിറങ്ങി. പുറത്തിറങ്ങിയ രാഹുലിനോട് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് രാഹുലിന് വിശദീകരിക്കേണ്ടിയും വന്നു.

Related posts