മതിയായ ചികിത്സ കിട്ടാതെ വയോധിക മരിച്ചെന്നാരോപണം; ആലപ്പുഴ മെഡിക്കൽ കോളജിൽ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പുന്നപ്ര അഞ്ചിൽ 70 വയസുകാരി ഉമൈബയുടെ മൃതദേഹവുമായിട്ടായിരുന്നു പ്രതിഷേധം.

ഉമൈബ ഒരുമാസമായി ഇവിടെ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം വിട്ടയച്ച ഇവരെ രോഗം ഭേദമാകാതെ വന്നതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടർന്നു പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാത്രി എട്ടോടെ മരിച്ചു.

തുടർന്നു മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന നൂറോളം പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാത്തതാണു മരണത്തിനു കാരണമെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് ഇടപെട്ടെങ്കിലും പ്രതിഷേധം അടങ്ങിയില്ല. ഒടുവിൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽ സലാം എത്തി ബന്ധുക്കളുമായി ചർച്ച നടത്തി. ഒന്നരയോടെയാണ് മൃതദേഹവുമായി ബന്ധുക്കൾ മടങ്ങിയത്.

Related posts

Leave a Comment