രഘുവരന്‍ നല്ല സ്‌നേഹമുള്ള ആളായിരുന്നു, എന്റെ ആദ്യ പ്രണയമായിരുന്നു അത്, എന്നിട്ടും എന്തിനു വിവാഹമോചനം തേടിയെന്ന് പലരും ചോദിച്ചു, എല്ലാം വെളിപ്പെടുത്തി രോഹിണി

നടി രോഹിണിയും രഘുവരന് സിനിമയിലൂടെ എത്തി പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാല്‍ സിനിമ രംഗത്തെ മറ്റുള്ളവരെ പോലെ ഇരുവരും ഒരുകാലത്തിനു ശേഷം വേര്‍പിരിഞ്ഞു. പ്രതിഭ ഏറെ ഉണ്ടായിട്ടും സിനിമയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാകാതെ രഘുവരനും മരണമടഞ്ഞു. ഇപ്പോള്‍ സിനിമയിലേക്ക് ചെറിയ വേഷങ്ങളിലൂടെ തിരിച്ചെത്തുന്ന രോഹിണി തന്റെ ജീവിതത്തെക്കുറിച്ച് മനസു തുറക്കുന്നു.

നല്ല നല്ല സ്‌നേഹമുള്ളയാളായിരുന്നു രഘു. ആരുവന്നു ചോദിച്ചാലും എന്തു വേണമെങ്കിലും കൊടുക്കും. അഡിക്ഷന്‍ എന്ന രോഗമായിരുന്നു പ്രശ്‌നം. ഞാന്‍ ആ മനോഭാവത്തോടു തോറ്റുപോയി. രഘുവിനെ അതില്‍ നിന്നും പുറത്തു കൊണ്ടുവരാന്‍ ഒരുപാടു ശ്രമിച്ചെങ്കിലും സാധിച്ചില്ല. മകനെയും അതു ബാധിക്കുമെന്നു തോന്നിയപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്. രഘുവിനെയും രക്ഷപ്പെടുത്തണം എന്നു വിചാരിച്ചെങ്കിലും അഞ്ചു വയസ്സുള്ള മകനെയോര്‍ത്തപ്പോഴാണ് പിരിഞ്ഞത്. തന്റെ ആദ്യ പ്രണയമായിരുന്നു രഘുവെന്നും രോഹിണി പറയുന്നു.

ഇത്ര വര്‍ഷം കഴിഞ്ഞിട്ടും മറ്റൊരു വിവാഹത്തിനു ചിന്തിക്കാത്തതിന്റെ കാരണവും രോഹിണി വെളിപ്പെടുത്തുന്നു. എനിക്കൊരു രണ്ടാനമ്മ ഉണ്ടായിരുന്നു. കൊച്ചിലേ അമ്മ മരിച്ചതാണ്. അതുെകാണ്ട് ഒരു രണ്ടാനച്ഛന്‍ ഉണ്ടായാല്‍ അതു റിഷിയെ (മകന്‍) എങ്ങനെ ബാധിക്കുമെന്ന് തനിക്കു ഭയയമുണ്ടായികുന്നു. ഇപ്പോള്‍ നല്ല സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്. റിഷിക്കു പൂര്‍ണ ശ്രദ്ധ കൊടുക്കാന്‍ പറ്റുന്നുണ്ട്.

ഞങ്ങള്‍ക്കിടയില്‍ ആരുമില്ല, രണ്ടുപേരെയും നോക്കിക്കോളാം എന്നു പറഞ്ഞു വരുന്ന ഒരാളെയും ഇതുവരെ കണ്ടിട്ടുമില്ല.-രോഹിണി പറഞ്ഞു. മാതൃഭാഷയായ തെലുങ്കു സിനിമയിലുള്ളവര്‍ പോലും ഞാന്‍ മലയാളിയാണെന്നാണു വിചാരിച്ചിരുന്നതെന്നു രോഹിണി. താന്‍ ഏറ്റവും ഗോസിപ്പുകള്‍ കേട്ടിട്ടുള്ളത് നടന്‍ റഹ്മാനൊപ്പമായിരുന്നുവെന്നും രോഹിണി ഓര്‍ക്കുന്നു. രണ്ടുപേരും ടീനേജ് പ്രായക്കാരായിരുന്നു, അന്നു ഗോസിപ്പുകള്‍ വന്നപ്പോള്‍ എങ്ങനെ സംസാരിക്കുമെന്നൊക്കെ തോന്നിയിരുന്നു- പഴയ കാലത്തെപ്പറ്റി രോഹിണിയുടെ ഓര്‍മകള്‍ ഇങ്ങനെ പോകുന്നു.

Related posts