ശബരിനാഥൻ അറസ്റ്റിൽ; മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ്; സ്റ്റേഷനിലേക്ക് തള്ളിക്കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ.എസ്.ശബരിനാഥൻ അറസ്റ്റിൽ.

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 11ന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ പൃഥ്വിരാജിന് മുൻപാകെ ചോദ്യം ചെയ്യലിന് ശബരിനാഥൻ ഹാജരായിരുന്നു.

മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നതു സംബന്ധിച്ച് ശബരീനാഥൻ ആഹ്വാനം ചെയ്തെന്നുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത് വന്നിരുന്നു.

ഇതേത്തുടർന്നാണ് ശബരിനാഥന് പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.
ചോദ്യം ചെയ്യലിന് ഹാജരായതിനൊപ്പം ശബരിനാഥൻ മുൻകൂർ ജാമ്യത്തിനായി കോടതിയെയും സമീപിച്ചിരുന്നു.

ഈ ഹർജി കോടതി പരിഗണിക്കുന്നതിനിടെയാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തതായുള്ള വിവരം സർക്കാർ അഭിഭാഷകൻ അറിയിക്കുന്നത്. പിന്നാലെ കോടതി അറസ്റ്റിന്‍റെ വിശദാംശങ്ങളും സമയവും സർക്കാരിനോട് തേടി.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ കെ.എസ്.ശബരിനാഥന്‍റെ അറസ്റ്റിന് പിന്നാലെ വലിയതുറ പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. പോലീസുമായി വലിയ രീതിയിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു.

പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ശബരിനാഥനെ ഉടൻതന്നെ ജില്ലാ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ശബരിനാഥന്‍റെ അറസ്റ്റിനെതിരേ ഷാഫി പറമ്പിൽ രംഗത്തെത്തി. കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ പ്രതിഷേധങ്ങളെ തടയിടാൻ ശ്രമിക്കുന്ന ഏകാധിപതിയായി പിണറായി മാറിയിരിക്കുന്നുവെന്ന് ഷാഫി വിമർശിച്ചു.

പോലീസ് സിപിഎമ്മിന്‍റെ പോഷക സംഘടനയാണോയെന്ന് ചോദിച്ച ഷാഫി ഇനി മുതൽ ഡിജിപി സ്ഥാനത്തും മറ്റ് ഉന്നത സ്ഥാനത്തും പാർട്ടിക്കാരെയും ഡിവൈഎഫ്ഐ നേതാക്കളെയും വച്ചാൽ മതിയെന്നും പരിഹസിച്ചു.

Related posts

Leave a Comment