പയ്യന്നൂരിൽ  ഷവർമ കഴിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യ വിഷബാധ; ഇവരുടെ നില ഗുരുതരമെന്ന് ആശുപത്രി

തൃക്കരിപ്പൂർ: ഷവര്‍മ കഴിച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു. മാടക്കാല്‍ സ്വദേശി പാലക്കീൽ സുകുമാരൻ, ഭാര്യ ജലജ, മകൾ ശ്രുതിന, തൻമയ എന്നിവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഇവർ ഗുരുതര നിലയിൽ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപെത്ത ഡ്രീം ഡെസേര്‍ട്ടില്‍ നിന്നാണ് സുകുമാരന്‍ ഷവര്‍മയും കുബൂസും പാഴ്‌സലായി വാങ്ങിയത്. രണ്ട് പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബൂസും വാങ്ങി വീട്ടിലെത്തുകയും അത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഡോക്ടര്‍മാര്‍ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് പയ്യന്നൂരിലെ കട നഗരസഭാ അധികൃതര്‍ പൂട്ടിച്ചു. 10000 രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണശാലയുടെ ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

Related posts