സ്വന്തം വീഡിയോകള്‍ കണ്ട് കണ്ണ് തള്ളിയ ആ പഴയ സരിത അല്ല ഇത്; കോടികള്‍ ഒഴുക്കി 14 കേസുകള്‍ തീര്‍പ്പാക്കി; സോളാര്‍ നായികയുടെ അത്യാഢംബര ജീവിതം ആരെയും അതിശയിപ്പിക്കും

തിരുവനന്തപുരം: ഒന്നരവര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായിരുന്നു സരിതാ. എസ്. നായര്‍.സംസ്ഥാന രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സരിത എസ് നായര്‍,ആ പഴയ വിവാദനായികയല്ല ഇന്നത്തെ സരിത. സോളാര്‍ കേസ് വാര്‍ത്താ താരം ഇപ്പോള്‍ ചലച്ചിത്രനടിയാണ്. തീര്‍ന്നില്ല, മുന്‍മന്ത്രി ഓഹരി ഉടമയായ ചാനലില്‍ അവതാരക, എഴുത്തുകാരി തുടങ്ങി ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല വരെ കൈയ്യടക്കിയ ബിസിനസ് മേഖലയിലും സരിത തന്റെ കൈമുദ്ര പതിപ്പിച്ചു കഴിഞ്ഞു. സത്യം പറഞ്ഞാല്‍ ശരിക്കും ഒരു ഗ്ലാമര്‍ ജീവിതം. പണം നല്‍കി കേസുകള്‍ പലതും ഒതുക്കി തീര്‍ത്തു. ഇവര്‍ അഞ്ചരക്കോടിയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സോളാര്‍ തട്ടിപ്പില്‍ മാത്രം 39 കേസുകളാണു സരിത ഒറ്റയ്ക്കു നേരിട്ടത്. എന്നാല്‍, കോടികളുടെ കടം സരിത ഒത്തുതീര്‍ത്തുകഴിഞ്ഞു.

തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാജയിലില്‍ അടയ്ക്കപ്പെട്ട സരിതയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥപ്രമുഖരുമായുള്ള ബന്ധം ആരേയും ഞെട്ടിക്കുന്നതായിരുന്നു.ഒന്നേകാല്‍ കോടി രൂപ നല്‍കി 14 കേസുകള്‍ ഇതിനകം തീര്‍പ്പാക്കി. തലസ്ഥാനത്തെ കണ്ണായ വീട്ടിലാണു താമസം. തിരുവനന്തപുരം വിളവൂര്‍ക്കല്‍ നാലാംകല്ലിനു സമീപമാണ് ഈ മാളിക. സഞ്ചരിക്കാന്‍ ആഢംബരവാഹനം. ആവശ്യത്തിനു പരിചാരകര്‍. സരിത ഏറെ തിരക്കിലാണ്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാന്‍ കാരണക്കാരിയായ പഴയ സോളാര്‍ നായികയ്ക്ക് ഇപ്പോള്‍ രാഷ്ട്രീയതാല്‍പര്യങ്ങളില്ല. സോളാര്‍ വ്യവസായവുമായും ബന്ധമില്ല. മാസങ്ങളോളം ജയിലില്‍ കിടന്നപ്പോള്‍ ബ്യൂട്ടീഷന്‍ കോഴ്‌സും തയ്യലും പഠിച്ചു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരേ നിരവധി പരാതികള്‍ സരിത നല്‍കി. അവയിപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. സോളാര്‍ കേസ് അന്വേഷണത്തിനായി 10 കോടിയിലധികം രൂപയാണു പൊതുഖജനാവില്‍നിന്നു സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ചതെങ്കിലും പലതും തേഞ്ഞുമാഞ്ഞു പോയി എ്ന്നതാണ് യാഥാര്‍ഥ്യം.

 

Related posts