പഠനത്തിന് വീട്ടുകാർ വാങ്ങി നൽകിയ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടി; എല്ലാം നഷ്ടപ്പെട്ട യുവതി തിരികെ വീട്ടിലെത്തി; പിന്നെ സംഭവിച്ചത്

എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റുചെയ്തു.

വെള്ളറക്കാട് സ്വദേശി വാകപറന്പിൽ നൗഫൽ(25) നെയാണ് പോക്സോ വകുപ്പ് പ്രകാരംഅറസ്റ്റു ചെയ്തത്.പെണ്‍കുട്ടിയെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നറക്കി ബൈക്കിൽ കയറ്റി ഇയാൾ വാടകയ്ക്ക് എടുത്തുള്ള ക്വാട്ടേഴ്സിലേക്കു കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

 വീട്ടുകാരുടെ പരാതിയെത്തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.കെ. ഭൂപേഷ്, എസ്ഐ അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കുട്ടിയെ മുൻ പരിജയമില്ലെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ കുട്ടിയെ താൻ സംരക്ഷിക്കുകയായിരുന്നെന്നും കഥയുണ്ടാക്കി പറഞ്ഞ് ഇയാൾ പോലീസിന് ആദ്യം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പോലീസിനോട് സത്യം തുറന്ന് പറഞ്ഞപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.

ഓണ്‍ലൈൻ പഠനത്തിനു വേണ്ടി നൽകിയിരുന്ന ഫോണിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്ന കുട്ടിയെ ഇതുവഴി പരിജയപ്പട്ടാണ് പ്രതി വലയിലാക്കിയത്.

ആറുമാസമായി ഇയാളുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് തന്നെ വിളിച്ചിറക്കിക്കൊണ്ടു പേവുകയായിരുന്നെന്നും കുട്ടി പോലീസിനു മൊഴി നൽകിയിട്ടുണ്ട്.

കോഴിക്കട നടത്തുന്ന ഇയാളുടെ തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാർട്ടേഴ്സിലാണ് പെണ്‍കുട്ടിയെ രാത്രിയിൽ താമസിപ്പിച്ചത്. ഈ ക്വാർട്ടേഴ്സിൽ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി.

Related posts

Leave a Comment