ഉത്തർപ്രദേശിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അധ്യാപകന് നേരെ വെടിയുതിർത്തു

ലക്നോ: ഉത്തർപ്രദേശിലെ സീതാപൂരിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി തന്‍റെ സ്കൂളിലെ പ്രധാനാധ്യാപകനെ വെടിവച്ചു വീഴ്ത്തി. പരിക്കേറ്റ അധ്യാപകന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ശനിയാഴ്ച സ്കൂൾ പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്. മറ്റൊരു വിദ്യാർഥിയുമായി പ്രതി കഴിഞ്ഞ ദിവസം തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൽ പ്രധാനാധ്യാപകൻ ഇടപെട്ടതും വഴക്ക് പറഞ്ഞതുമാണ് പന്ത്രണ്ടാം ക്ലാസുകാരനെ പ്രകോപിപ്പിച്ചത്. സ്കൂളിൽ നാടൻ തോക്കുമായി എത്തിയ പ്രതി അധ്യാപകനെ ഭീഷണിപ്പെടുത്തുന്നതും ഭയന്ന് ഓടാൻ ശ്രമിച്ച ഇയാളുടെ അടുത്തുചെന്ന് വെടിയുതിർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വെടിയുതിർത്ത ഉടനെ പ്രതിയെ സമീപത്തുള്ളവർ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. അധ്യാപകനെ ലക്നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.

Read More