തെരുവുനായ കടിച്ച വീട്ടമ്മയെ കാണാനെത്തിയ അയല്‍വാസിക്കും കിട്ടി നല്ല ഉഗ്രന്‍ കടി; മുണ്ടേരിക്കടവ് സ്വദേശിനിയെ കടിച്ചത് വളര്‍ത്തു പൂച്ച; വയോധികരെ തിരഞ്ഞു പിടിച്ച് കടിച്ച് കീരി; കണ്ണൂരില്‍ ഒരു ദിവസം ആശുപത്രിയിലെത്തിയത് പത്തുപേര്‍…

കണ്ണൂര്‍: ഇതുവരെ കേട്ടുകേഴ് വിയില്ലാത്ത സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ല സാക്ഷ്യം വഹിച്ചത്. തെരുവുനായയും കീരിയും പൂച്ചയും ആക്രമകാരികളായപ്പോള്‍ ഒറ്റ ദിവസം ആശുപത്രിയിലായത് പത്ത് പേരാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ മുഖരിതമായ കണ്ണൂരില്‍ മൃഗങ്ങളുടെ ആക്രമണത്തില്‍ ഇത്രയും അധികം ആളുകള്‍ ഒറ്റ ദിവസം ആശുപത്രിയിലാകുന്നത് ഇത് ആദ്യത്തെ സംഭവമായിരിക്കും. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ചെമ്പിലോട് കോമത്തുകുന്നുമ്മലില്‍ ആറുപേര്‍ക്കാണു ഇന്നലെ കടിയേറ്റത്. ഏഴോം കണ്ണോത്ത് മൂന്നുപേരെ കീരി കടിച്ചു. കണ്ണാടിപ്പറമ്പില്‍ വളര്‍ത്തുപൂച്ചയാണു വീട്ടമ്മയെ കടിച്ചത്. ഈ മൂന്ന് സംഭവങ്ങളും നടന്നത് അടുത്തടുത്തായി. ചെമ്പിലോട് കോമത്തുകുന്നുമ്മല്‍ നടുക്കോത്ത് സവിതയ്ക്കു വീടിന്റെ പരിസരത്തുനിന്നാണ് വൈകിട്ട് കടിയേറ്റത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്തെ മറ്റൊരാളും നായയുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു. ഞായറാഴ്ച രാവിലെ പാലുമായി അടുത്തുള്ള സൊസൈറ്റിയിലേക്കു പോകവേ സവിതയുടെ അമ്മ ജാനകിയെയും ഇതേ നായ കടിച്ചു. ജാനകിയമ്മയെ നായ കടിച്ചത്…

Read More