‘ഗോൾഡ്’ ആശിച്ചവർക്ക് ഒരു ‘ചെമ്പ്‌’ എങ്കിലും കൊടുക്കണ്ടേ അൽഫോൻസേ..? പ്രേക്ഷകർ പറയുന്നു…

പ്രേക്ഷകർ ഏറെ ആകാംഷ‌യോടെ കാത്തിരുന്ന അൽഫോൻസ് പുത്രൻ ചിത്രം “ഗോൾഡ്’ റോൾഡ് ഗോൾഡാണെന്നാണ് പ്രേക്ഷക പ്രതികരണം. ഇത്രയധികം കാത്തിരുന്ന് കണ്ട ചിത്രം നിരാശ‌യാണ് സമ്മാനിച്ചതെന്നും ആസ്വാദകർ വിലയിരുത്തുന്നു. പുതുമകളൊന്നുമില്ലെന്ന് സംവിധായകൻ പറഞ്ഞ പോലെ തന്നെയാണ് ചിത്രവും എത്തിയിരിക്കുന്നത്. താരപകിട്ടിന് അപ്പുറം മറ്റൊന്നും ചിത്രത്തിന് അവകാശപ്പെടാനില്ലെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്. എന്നാൽ കൈയടി നൽകേണ്ടതും മനസിരുത്തി പൊട്ടിച്ചിരിക്കാവുന്നതുമായ തമാശകൾ ഗോൾഡിനെ കുറച്ചെങ്കിലും ജീവസുറ്റതാക്കുന്നു. അമർ അക്ബർ അന്തോണിക്ക് ശേഷം കോമഡി ചെയ്യുന്നതിൽ പൃഥ്വിരാജ് അവതരിപ്പിച്ച ജോഷി എന്ന കഥാപാത്രത്തിന് മാർക്ക് നൽകാൻ കഴിയുമെന്ന് പ്രേക്ഷകർ പറയുന്നു. നയൻതാര ചെയ്ത സുമഗംലി എന്ന കഥാപാത്രത്തെക്കാളും സ്ക്രീനിൽ സ്പേസുള്ളത് പുൽചാടി, പ്രകൃതി, ഉറുന്പ് തുടങ്ങിയവയ്ക്കാകും എന്ന് പറഞ്ഞാൽ തർക്കമുണ്ടാകില്ല എന്നാണ് വിശ്വാസം. നായിക എന്ന വാക്കിന് അപ്പുറത്ത് കാര്യമായി ഒന്നും തന്നെ ചെയ്യാൻ അവർക്കില്ല എന്നതായിരുന്നു മറ്റൊരു വാസ്തവം. കഥാപാത്രങ്ങൾ നിരവധി…

Read More