ലഹരി ഉപയോഗിക്കരുതെന്ന് വിലക്കി ! കഞ്ചാവ് മൂത്ത 16കാരന്‍ വീടിനു തീയിട്ടു മുത്തശ്ശനെയും മുത്തശ്ശിയെയും ചുട്ടുകൊന്നു; ദാരുണ സംഭവം ഇങ്ങനെ…

കഞ്ചാവിന്റെ ലഹരിയില്‍ 16കാരന്‍ വീടിനു തീവെച്ചതിനെത്തുടര്‍ന്ന് മുത്തശ്ശനും മുത്തശ്ശിയും വെന്തുമരിച്ചു. സേലത്തു നിന്ന് 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണു നാടിനെ നടുക്കിയ സംഭവം. ഭാരതി നഗര്‍ സ്വദേശിയായ 75 വയസ്സുകാരനും ഭാര്യയായ 65 വയസ്സുകാരിയുമാണു മരിച്ചത്. ഇവരുടെ കൊച്ചുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കു മാറ്റി. ലഹരി ഉപയോഗിക്കരുതെന്നു മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ചതുകൊണ്ടാണു വീടിനു തീവച്ചതെന്നു കൊച്ചുമകന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. 12നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയില്‍ പൂട്ടിയിട്ട കൊച്ചുമകന്‍, ഓലമേഞ്ഞ വീടിനു മുകളില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി. ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ കൊച്ചുമകന്‍ വീടു കത്തുന്നതു നോക്കിനില്‍ക്കുകയായിരുന്നു.കാലുകള്‍ക്കു ബലക്ഷയമുള്ള ദമ്പതികള്‍ക്കു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

Read More