ജോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി പദത്തിലേക്ക് ? മക്കള്‍ക്കു സീറ്റ് കിട്ടാനായി കളിച്ച കളികള്‍ ഗെലോട്ടിനും കമല്‍നാഥിനും തിരിച്ചടിയാകും; ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ ആകെ മാറ്റിമറിച്ചേക്കും…

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ പരാജയമേറ്റു വാങ്ങിയ സംസ്ഥാനങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ ഉത്തരമാണ് രാജസ്ഥാനും മധ്യപ്രദേശും. രാജസ്ഥാനില്‍ ഒരൊറ്റ സീറ്റ് നേടാന്‍ കഴിയാഞ്ഞ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ കേവലം ഒരു സീറ്റില്‍ ഒതുങ്ങി. ഈ രണ്ടു സംസ്ഥാനവും കോണ്‍ഗ്രസ് ഭരിക്കുന്നത് ആണെന്നറിയുമ്പോഴാണ് തോല്‍വിയുടെ വലിപ്പം മനസ്സിലാവുന്നത്. അശോക് ഗെലോട്ടിനു പകരം യുവനേതാവും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി നിയമിച്ചേക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. സമാനരീതിയില്‍ മധ്യപ്രദേശില്‍ കമല്‍നാഥിനു പകരം ജ്യോതിരാദിത്യ സിന്ധ്യയെയും പരിഗണിച്ചേക്കും. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ തോറ്റതു സിന്ധ്യയ്ക്കു തിരിച്ചടിയാണ്. കഴിഞ്ഞ ഡിസംബറില്‍ ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദമുന്നയിച്ചവരാണു സച്ചിനും ജ്യോതിരാദിത്യയും. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ വന്‍ ചര്‍ച്ചയായ അധികാരത്തര്‍ക്കത്തിനൊടുവില്‍ മുതിര്‍ന്ന നേതാക്കളായ ഗെലോട്ടിനും കമല്‍നാഥിനും അവസരം നല്‍കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു.…

Read More