ട്രാക്കിലിരുന്ന് കരഞ്ഞ കുട്ടിയെ ക്ലീനിംഗ് തൊഴിലാളികള്‍ രക്ഷിച്ചത് അതിസാഹസികമായി; ട്രെയിന്‍ തട്ടി ഉമ്മ മരിച്ചിട്ടും രണ്ടു വയസുകാരന്‍ അറ്റുപോയ കാലുകളുമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഇങ്ങനെ…

കണ്ണൂര്‍: അതേ പാളത്തില്‍ കൂടി ഒരു ട്രെയിന്‍ കൂടി കടന്നു പോയിരുന്നെങ്കില്‍ മുഹമ്മദ് സാലിദ് എന്ന രണ്ടു വയസ്സുകാരന്‍ ഇന്ന് ജീവനോടെ കാണുമായിരുന്നില്ല. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച പിലാത്തറ ദാറുസ്സലാമിലെ സഹീദ(29)യുടെ മകനാണ് സാലിദ്. പട്ടുവം വളപ്പില്‍ മമ്മു ഹാജിയുടെയും ആസിയയുടെയും മകളാണ് സഹീദ. ഭര്‍ത്താവ് നീലേശ്വരം തൈക്കടപ്പുറത്തെ സമീര്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. രാവിലെ സാലിദുമൊത്ത് വീട്ടില്‍ നിന്നും ഇറങ്ങിയ സഹീദ ഗരീബീരഥ് എക്‌സ്പ്രസ്സ് പോയതിനു ശേഷം മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ കാണുകയായിരുന്നു.ചിന്നിച്ചിതറിയ മൃതദേഹത്തിനരികില്‍ ഇരു കാലുകളും അറ്റ നിലയില്‍ ഒരു കുട്ടിയെ റെയില്‍വേ സ്‌റ്റേഷനിലെ ക്ലീനിങ് തൊഴിലാളികളാണ് ആദ്യം കണ്ടത്. ഒറ്റനോട്ടത്തില്‍ കുട്ടിക്ക് അപകടം സംഭവിച്ചുവെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ അടുത്ത ട്രെയിന്‍ വരാനുള്ള സമയം അടുക്കുകയാണ്. തൊഴിലാളികള്‍ കുട്ടിയെ ട്രാക്കില്‍ നിന്നും വേഗത്തില്‍ എടുത്തുമാറ്റാന്‍ ശ്രമിക്കവേയാണ്…

Read More