കോട്ടയം: മണർകാട് ചീട്ടുകളി സങ്കേതത്തിൽനിന്ന് പിടികൂടിയ 17.8 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ആരംഭിക്കുന്പോൾ ജില്ലയിലും സമീപ ജില്ലകളിലുമുള്ള വന്പൻ സ്രാവുകൾ സംശയത്തിനു മുന്നിലേക്ക്. എൻഫോഴ്സ് അന്വേഷണത്തിനായി കേസിന്റെ ഇതുവരെയുള്ള വിവരങ്ങളും പ്രതികളുടെ പട്ടികയുമുൾപ്പടെയുള്ള രേഖകൾ പോലീസ് ഉടൻ കൈമാറും. കോടികളുടെ ഇടപാട് നടക്കുന്ന ചീട്ടുകളി സങ്കേതത്തിന്റെ നടത്തിപ്പുകാരും റെയ്ഡ് ദിനത്തിൽ 45പേരും കൂടാതെ മുന്പ് വന്നു പോയവരുമെല്ലാം അന്വേഷണ പരിധിയിലേക്കെത്തും. നടത്തിപ്പുകാരൻ മാലം സുരേഷിന്റെയും ബാക്കി ഇടപാടുകാരുടെയും സാന്പത്തിക ഉറവിടം സംബന്ധിച്ചു സമഗ്രമായ അന്വേഷണമാണ് നടത്താനൊരുങ്ങുന്നത്. കണക്കിൽപ്പെടാത്ത കള്ളപ്പണമാണ് ചീട്ടുകളി കളത്തിൽ ഇറക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ച വിവരം. ചീട്ടുകളി നടത്തിപ്പുകാരന്റെ ബ്ലേഡ് മാഫിയ ബന്ധം, റിയൽ എസ്റ്റേറ്റ് ഇടപാടുകളും അന്വേഷണ പരിധിയിലെത്തും. തമിഴ്നാട് സ്വദേശിയായ ഒരു മതനേതാവിന്റെയും ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റേതുമുൾപ്പെടെ നിരവധിയാളുകളുടെ കണക്കിൽപ്പെടാത്ത പണം ഇയാളുടെ പക്കലുണ്ട്. ഉന്നത…
Read MoreTag: malam suresh
ഇടവും വലവും മാലം സുരേഷിനു തണലായി രണ്ടു നേതാക്കൾ; മണർകാട്ടെ ചീട്ടുകളി വിവാദം കത്തിപ്പടരുന്നു; എച്ച്എസ്ഒയെ രക്ഷിക്കാൻ ഭരണകക്ഷി നേതാവിന്റെ ചരടുവലി തുടങ്ങിയതായി സംസാരം
കോട്ടയം: മണർകാട് ചീട്ടുകളി വിവാദം കത്തിപ്പടരുന്പോഴും ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷ് സുരക്ഷിതനായി തുടരുന്നു. ജില്ലയിൽനിന്നുള്ള രണ്ടു രാഷ്്ട്രീയ നേതാക്കൻമാരാണ് മാലം സുരേഷിനു തണലൊരുക്കുന്നതെന്നാണ് സൂചന. രണ്ടു നേതാക്കൻമാരുടെയും വലം കയ്യായിട്ടാണ് സുരേഷിന്റെ പ്രവർത്തനം. രണ്ടു നേതാക്കൻമാരുടെയും തണലിലാണ് പണമിടപാടിൽ ഏറെ വളർന്നത്. ഇതിൽ ഒരാൾ ഭരണകക്ഷിയിൽപ്പെട്ടയാളാണ്. പോലീസുമായി ബന്ധപ്പെട്ട സഹായങ്ങൾ ചെയ്തു നല്കുന്നതു ഭരണകക്ഷിയിൽപ്പെട്ട രാഷ്ട്രീയ നേതാവാണ്. വിവാദ സംഭാഷണം കഴിഞ്ഞ ദിവസം മണർകാട് എസ് എച്ച്ഒ രതീഷ്കുമാറും മാലം സുരേഷും തമ്മിലുള്ള ഫോണ് സംഭാഷണം പുറത്ത് വന്നതു വലിയ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒയെ ചീട്ടുകളി കേസിന്റെ അന്വേഷണ ചുമതലയിൽനിന്നു നീക്കി. ഇയാൾക്കെതിരേ വകുപ്പ്തല നടപടികൾ ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. മാലം സുരേഷിന്റെ വലം കയ്യായ എസ്എച്ച്ഒയെ വകുപ്പ്തല നടപടിയും സസ്പെൻഷനും ഒഴിവാക്കുന്നതിനു ഭരണകക്ഷിയിൽപ്പെട്ട രാഷ്്ട്രീയ നേതാവ് ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ…
Read More