റേഡിയോ ജോക്കി രാജേഷിന്റെ കൊലപ്പെടുത്താന്‍ ആയുധം എത്തിച്ചു നല്‍കിയ സ്ഫടികം പിടിയില്‍; കേസില്‍ വെളിപ്പെടുന്നത് നിര്‍ണായക വിവരങ്ങള്‍…

  റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.സ്ഫടികം എന്നു വിളിപ്പേരുള്ള സ്വാതി സന്തോഷാണ് അറസ്റ്റിലായത്. രാജേഷിനെ കൊലപ്പെടുത്താന്‍ ആവശ്യമായ ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് ഇയാളാണ്. ഞായറാഴ്ച കേസില്‍ മറ്റൊരു നിര്‍ണായക അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കായംകുളം സ്വദേശി യാസിന്‍ മുഹമ്മദാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകത്തിനു ശേഷം പ്രതികളെ ബംഗളുരുവിലേക്കു രക്ഷപ്പെടാന്‍ സഹായിച്ചതും, വാഹനം ഉപേക്ഷിച്ചതും എഞ്ചിനീയറായ യാസിന്‍ മുഹമ്മദാണെന്ന് പോലീസ് കണ്ടെത്തി. ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ നല്‍കിയ ആളും കൊലയാളി സംഘവും തമ്മില്‍ ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയാണ്. എന്നാല്‍ കൊലപാതകത്തിനു ശേഷം വാട്സ്ആപ്പിലൂടെ ഇവര്‍ ബന്ധപ്പെട്ടിട്ടില്ല. കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മൂന്നു പേരെ കുറിച്ച്…

Read More

രാജേഷുമായി ബന്ധമുണ്ടായിരുന്നതായി യുവതി സമ്മതിച്ചു; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവ് തന്നെ; റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ നിര്‍ണായകമാകുന്ന വിവരങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ മടവൂരില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ രാജേഷുമായി ബന്ധമുണ്ടായിരുന്ന യുവതിയെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യും. ഖത്തറിലുള്ള ആലപ്പുഴ സ്വദേശിനിയായ നൃത്താധ്യാപികയുമായുള്ള സൗഹൃദമാണ് രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചതായാണ് സൂചന. രാജേഷുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആക്രമിക്കപ്പെടുമ്പോള്‍ രാജേഷ് ഇവരുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. രാജേഷുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവതിയുടെ ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ക്വൊട്ടേഷന്‍ നല്‍കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഖത്തറില്‍ വ്യവസായിയാണ്. രാജേഷിനെ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയെ ഫോണില്‍ വിളിച്ചാണ് പോലീസ് മൊഴിയെടുത്തത്. അതിനിടെ യുവതിയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. മടവൂരില്‍ മെട്രാസ് എന്ന പേരില്‍ രാജേഷ് റെക്കോര്‍ഡിങ് സ്റ്റുഡിയോ നടത്തിയിരുന്നു. ഈ സ്റ്റുഡിയോ തുടങ്ങുന്നതിന് യുവതി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.…

Read More

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം; പ്രതികള്‍ പോലീസിന്റെ വലയില്‍ ?ഖത്തറിലെ മലയാളി യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നു…

ആലപ്പുഴ: റേഡിയോ ജോക്കിയും ഗായകനുമായിരുന്ന രാജേഷിന്റെ കൊലപാതകത്തില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പോലീസിന്റെ പിടിയിലായതായി സൂചന. ആലപ്പുഴ സ്വദേശികളായ മൂന്ന് പേരെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. അതേസമയം കൊല നടത്തിയ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ക്വട്ടേഷന്‍ സംഘത്തിന് കാര്‍ വാടകയ്ക്ക് നല്‍കിയ കായംകുളം സ്വദേശിയായ കാര്‍ ഉടമയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘാംഗങ്ങളായ മൂന്ന് പേരെ പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. ആലപ്പുഴ സ്വദേശികളാണ് ഈ മൂന്ന് പേരും. എന്നാല്‍ സംഘത്തലവന് വേണ്ടി കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെ ചെന്നൈയില്‍ അന്വേഷണം നടത്തുകയാണ്. റൂറല്‍ എസ്പിയുടെ ടീമിലുള്ള സബ് ഇന്‍സ്െപക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം ബാംഗ്ലൂരിലുണ്ട്.അതേസമയം ഫൊറന്‍സിക് സംഘം കായംകുളത്തുനിന്ന് കണ്ടെത്തിയ പ്രതികള്‍ സഞ്ചരിച്ച…

Read More

അന്നേ വിചാരിച്ചതാ ! കൂട് അടയ്ക്കാന്‍ മറന്ന ജീവനക്കാരനെ സിംഹം ശാപ്പിട്ടു; സിംഹം ശാന്ത സ്വഭാവിയെന്ന് മൃഗശാലാ അധികൃതര്‍; വീഡിയോ കാണാം…

മൃഗശാലാ ജീവനക്കാരുടെ ജീവിതം എന്നും മുള്‍മുനയിലാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് മെക്‌സിക്കോയിലെ ഹിഡാല്‍ഗോ സംസ്ഥാനത്തെ നിക്കോളാസ് ബ്രാവോ മൃഗശാലയില്‍ നടന്ന ദാരുണ സംഭവം. സിംഹക്കൂട് വൃത്തിയാക്കാനെത്തിയ മൃഗശാല ജീവനക്കാരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇയാളെ കൊന്ന സിംഹം ശരീരഭാഗങ്ങള്‍ ഭക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൂട് അടയ്ക്കുന്നതില്‍ പറ്റിയ പിഴവാണ് ഇയാളുടെ മരണത്തിനു കാരണമായതെന്നാണു കരുതുന്നത്. ഗുസ്താവോ സെറാനോ കാര്‍ബജാല്‍ എന്ന 28 കാരനാണ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏഴു വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരുന്ന ഗുസ്താവോയെ 22 വയസ്സുള്ള കിംബ എന്ന ആണ്‍ സിംഹമാണ് ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തിയത്.കാര്‍ബജാലിന്റെ കഴുത്തിലാണ് സിംഹത്തിന്റെ ആഴത്തിലുള്ള കടിയേറ്റത്. സിംഹം പുറകില്‍ നിന്നാണ് ആക്രമിച്ചതെന്നും ആദ്യത്തെ കടിയില്‍ തന്നെ കഴുത്തൊടിഞ്ഞ് കാര്‍ബജാല്‍ മരിച്ചിരിക്കാമെന്നുമാണ് നിഗമനം. ശബ്ദം കേട്ട് സഹപ്രവര്‍ത്തകരെത്തുമ്പോള്‍ സിംഹക്കൂട്ടില്‍ ചോരവാര്‍ന്നു മരിച്ചു കിടക്കുന്ന കാര്‍ബജാലിനെയാണ് കണ്ടത്. കൂട് വൃത്തിയാക്കുമ്പോള്‍ സിംഹത്തെ…

Read More

ജോലിയില്‍ അലസത ആവര്‍ത്തിച്ചാല്‍ പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി ! പ്രതികാരമായി മാനേജരെ യുവാവ് തലയ്ക്കടിച്ചു കൊന്നു; സംഭവം കാസര്‍ഗോട്ട്…

കാസര്‍ഗോഡ്: കരിന്തളം കുമ്പളപ്പള്ളി ചൂരപ്പടവില്‍ എസ്റ്റേറ്റ് മാനേജരുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥീരീകരണം.തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി പാര്‍ഥിവ് എന്ന രമേശന്‍ (20) ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രിയാണ് കുമ്പളപ്പള്ളിയിലെ കരിമ്പില്‍ എസ്റ്റേറ്റ് മാനേജര്‍ കാലിച്ചാമരം പള്ളപ്പാറയിലെ പയങ്ങ പാടാന്‍ ചിണ്ടന്‍(77) എസ്റ്റേറ്റില്‍ വച്ച് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയായ രമേശും മാനേജര്‍ ചിണ്ടനും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. ജോലിയില്‍ അലസതയും തട്ടിപ്പും നടത്തി വന്നിരുന്ന രമേശനെ ജോലിയില്‍ നിന്നും ഒഴിവാക്കുമെന്ന് മാനേജര്‍ പറഞ്ഞിരുന്നു. ഒരുമാസം മുന്‍പാണ് രമേശന്‍ കുമ്പളപ്പള്ളി എസ്റ്റേറ്റില്‍ ജോലിക്കെത്തിയത്. രമേശന്റെ അച്ഛനും അമ്മയും വര്‍ഷങ്ങളായി കരിമ്പില്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികളാണ് ഈ ബന്ധത്തിലാണ് അമ്മാവന്‍ ലോകേഷും രമേശനും ഇവിടെ ജോലിക്കെത്തിയത്. ശനിയാഴ്ച തൊഴിലാളികള്‍ക്കുള്ള ശമ്പളം നല്‍കി ചിണ്ടന്‍ വീട്ടിലേക്ക് മടങ്ങവെ ചൂരപ്പടവ്…

Read More

വിഎസിനെതിരേ കൊലവിളി നടത്തിയവന് എന്തു ഷുഹൈബ്; കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ടിപിയുടെ ഗതി തന്നെ വിഎസിനുമെന്ന് ആകാശ് തില്ലങ്കരിയുടെ ഫേസ്ബുക്ക് പോസ്റ്റ്…

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ ഷൂഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കരി വധഭീഷണി മുഴക്കിയവരില്‍ സാക്ഷാല്‍ വി.എസ് അച്യുതാനന്ദനും. വിഎസിനും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന് ആകാശ് ഭീഷണി മുഴക്കിയത് മൂന്ന് വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയായിരുന്നു. ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയ ദിവസമായിരുന്നു ഭീഷണി. ഇങ്ങിനെ പോയാല്‍ വിഎസിനും ടിപിയുടെ ഗതി വരുമെന്നായിരുന്നു പോസ്റ്റ്. സംഭവത്തില്‍ ആകാശിനെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശാസിച്ചപ്പോള്‍ ഒരു സിനിമാ ഡയലോഗ് ആക്ഷേപ ഹാസ്യത്തില്‍ അവസരോചിതമായി ഉപയോഗിച്ചു പോയി എന്നായിരുന്നു ആകാശിന്റെ മറുപടി. അതേസമയം ഷുെഹെബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സംഘര്‍ഷ മേഖലകളില്‍ കൊലവിളി മുദ്രവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ആകാശ് ഞെട്ടിപ്പിക്കുന്ന കൊലവിളിയാണ്…

Read More

മകനെ കൊലപ്പെടുത്താന്‍ ജയമോള്‍ക്ക് പ്രേരണയായത് സാത്താന്‍ വിശ്വാസവും വിഷാദരോഗവും ? ജിത്തു വധക്കേസില്‍ പുറത്തു വരുന്ന വിവരങ്ങള്‍ അവിശ്വസനീയം…

കൊല്ലം: പതിനാലുകാരനെ കൊലപ്പെടുത്താന്‍ അമ്മ ജയമോള്‍ക്ക് പ്രേരണയായത് സാത്താന്‍ വിശ്വാസവും വിഷാദരോഗവുമെന്ന് സൂചന. ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. വീട്ടിലെ ലാന്‍ഡ്ഫോണില്‍നിന്നുള്ള വിളികളുടെ വിശദ വിവരം ബി.എസ്.എന്‍.എല്ലില്‍നിന്നു ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു. ചാത്തന്നൂര്‍ എ.സി.പി: ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊട്ടാരക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയമോളെ കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. മകനെ അമ്മ ജയമോള്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത് സ്നേഹം നഷ്ടമാകുമോയെന്ന് ഭയന്നായിരുന്നെന്ന് മകള്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഒരു വര്‍ഷമായി മാനസീകമായി തളര്‍ന്ന അവസ്ഥയിലായിരുന്നു മാതാവെന്നും ചില സമയങ്ങളില്‍ അക്രമാസക്ത ആകുമെങ്കിലും ദേഷ്യം മാറുമ്പോള്‍ സാധാരണ നിലയില്‍ ആയിരുന്നതിനാല്‍ ചികിത്സിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും ജിത്തുവിന്റെ സഹോദരി വ്യക്തമാക്കി. അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ മാതാവിനെ മോശക്കാരിയാക്കിയും സ്വഭാവദൂഷ്യമുള്ളവളാക്കിയും ചിത്രീകരിക്കുന്നത് അത്യധികം ദു:ഖിപ്പിക്കുന്ന കാര്യങ്ങളാണെന്നും…

Read More

അമ്മയുടെ അര്‍ധസഹോദരിയെ പ്രണയിച്ചു ഗര്‍ഭിണിയാക്കി; തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ യുവാവ് ചെയ്തത് കൊടും ക്രൂരത…

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നു പുറത്തുവരുന്നത്. കമല്‍ജിത്ത് എന്ന യുവാവ് തന്റെ അമ്മയുടെ അര്‍ധസഹോദരിയായ അമിതയുമായി പ്രണയത്തിലാകുകയായിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ അമിത ഗര്‍ഭിണിയായി. താന്‍ നാലു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞ അമിത തന്നെ വിവാഹം കഴിക്കണം എന്നു പറഞ്ഞു കമല്‍ ജിത്തിനെ നിരന്തരം നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടില്‍ സമ്മതിക്കില്ല എന്നു പറഞ്ഞ് കമല്‍ ജിത്ത് വിവാഹത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെ അമിത വാശിപിടിച്ചതോടെ കമല്‍ ജിത്ത് അമിതയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കമല്‍ ജിത്ത് അമിതയെ കൊണ്ട് വിഷം കഴിപ്പിക്കുകയായിരുന്നു. രണ്ടാമതു താന്‍ കഴിച്ചോളം എന്നായിരുന്നു ഇയാള്‍ യുവതിയോടു പറഞ്ഞിരുന്നത്. വിഷം ഉള്ളില്‍ ചെന്നതോടെ യുവതിയുടെ ശരീരം തളരാന്‍ തുടങ്ങി. ഈ സമയം ഒരു തുണി കൊണ്ട് അമിതയുടെ കഴുത്തു മുറുക്കി കൊലപ്പടുത്തിയ ശേഷം…

Read More

മദ്യപാനിയായ പിതാവിനെ മകന്‍ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയുണ്ടായപ്പോള്‍ ഭര്‍ത്താവിനോട് ഇറങ്ങിപ്പോകാന്‍ ഭാര്യ ആവശ്യപ്പെട്ടു; നാടിനെ നടുക്കി പഴകുളത്ത് നടന്ന കൊലപാതകം ഇങ്ങനെ…

പത്തനംതിട്ട: മദ്യപാനവും തുടര്‍ന്നുള്ള അനിഷ്ട സംഭവങ്ങളും പതിവായതോടെയാണ് ഭാര്യ ഭര്‍ത്താവിനോട് വീട് വിട്ട് ഇറങ്ങിക്കൊള്ളാന്‍ ആവശ്യപ്പെട്ടത്. ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയാണ് ഭര്‍ത്താവ് ഇതിനു പ്രതികാരം ചെയ്തത്. പഴകുളം അജ്മല്‍ ഹൗസില്‍ ഹമീദ് റാവുത്തറുടെ മകന്‍ ഷെഫീഖ് (38) ആണ് ഭാര്യ റജീന(38) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തുടര്‍ന്ന് മുങ്ങിയ ഷെഫിഖിനെ ഇന്നു പുലര്‍ച്ചെ നാലരയോടെ അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ് ആദിക്കാട്ടുകുളങ്ങരയിലെ ഒരു മലയുടെ മുകളില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഉറങ്ങിക്കിടന്ന റജീനയുടെ നെഞ്ചിലും കഴുത്തിലും ഷെഫീഖ് തുരുതുരാ വെട്ടുകയായിരുന്നു. കാലിനു സ്വാധീനക്കുറവുള്ള റജീന അലറിക്കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും വാതിലിനു സമീപത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ ഓടി വന്നതോടെ ഷെഫീഖ് ഓടി മറഞ്ഞു. പരുക്കേറ്റ റെജീനയെ നാട്ടുകാര്‍ ചേര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കാന്‍…

Read More

ഫരീദ ഭാരതി ആളു ചില്ലറക്കാരിയല്ല ഭര്‍ത്താവിനെ കൊന്ന് തള്ളിയിട്ട് നൈസായി നടന്നത് 13വര്‍ഷം; പ്രധാന തൊഴില്‍ അനാശാസ്യം; വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് മോചിപ്പിച്ചത് നാലു യുവതികളെ…

  മുംബൈ: പതിമൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഭര്‍ത്താവിനെ കൊന്ന ശേഷം അനാശാസ്യ പരിപാടികളിലൂടെയായിരുന്നു ഇവര്‍ ജീവിതം നയിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച പൊലീസ് റെയ്ഡിനെത്തി. ഇവിടെ എത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് അനാശാസ്യത്തിന് വേണ്ടി ബന്ധിയാക്കിയ നാല് സ്ത്രീകളെയായിരുന്നു. ഇവരെ പൊലീസ് മോചിപ്പിച്ചു. ഫരീദയെയും ഇടപാടിനെത്തിയ ഒരാളെയും അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് പൊലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. ഭര്‍ത്താവ് സഹദേവിനെയും ഇവര്‍ കൊലപ്പെടുത്തിയെന്ന് രഹസ്യ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വീണ്ടും പരിശോധന നടന്നത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഫരീദ ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ താഴ്ത്തിയെന്ന്…

Read More