ഫരീദ ഭാരതി ആളു ചില്ലറക്കാരിയല്ല ഭര്‍ത്താവിനെ കൊന്ന് തള്ളിയിട്ട് നൈസായി നടന്നത് 13വര്‍ഷം; പ്രധാന തൊഴില്‍ അനാശാസ്യം; വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് മോചിപ്പിച്ചത് നാലു യുവതികളെ…

 

മുംബൈ: പതിമൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഭര്‍ത്താവിനെ കൊന്ന ശേഷം അനാശാസ്യ പരിപാടികളിലൂടെയായിരുന്നു ഇവര്‍ ജീവിതം നയിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച പൊലീസ് റെയ്ഡിനെത്തി. ഇവിടെ എത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് അനാശാസ്യത്തിന് വേണ്ടി ബന്ധിയാക്കിയ നാല് സ്ത്രീകളെയായിരുന്നു. ഇവരെ പൊലീസ് മോചിപ്പിച്ചു. ഫരീദയെയും ഇടപാടിനെത്തിയ ഒരാളെയും അറസ്റ്റു ചെയ്തിരുന്നു.

എന്നാല്‍ പിറ്റേന്ന് പൊലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. ഭര്‍ത്താവ് സഹദേവിനെയും ഇവര്‍ കൊലപ്പെടുത്തിയെന്ന് രഹസ്യ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വീണ്ടും പരിശോധന നടന്നത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഫരീദ ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ താഴ്ത്തിയെന്ന് വ്യക്തമാക്കി. സെപ്റ്റിക് ടാങ്ക് പരിശോധിച്ച പൊലീസിന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കിട്ടി. മുംബൈയില്‍ ചൊവ്വാഴ്ച രാത്രിയാണ് ദുരൂഹമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കടിച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

 

 

Related posts