ബംഗളുരുവിലെ നക്ഷത്രഹോട്ടലില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; താന്‍ റൂമിനകത്ത് കടന്നത് ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചെന്ന് 21കാരനായ അലക്കുകാരന്‍…

 ബംഗളുരുവിലെ നക്ഷത്ര ഹോട്ടലില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. എച്ച്ആര്‍ മാനേജരായിരുന്ന തൃശ്ശൂര്‍ കടപ്പുറം സ്വദേശിനി രജിത (33)യെ ഈ മാസം ഒന്‍പതിനാണ് ബെംഗലൂരുവിലെ വൈറ്റ് ഫീല്‍ഡിലുള്ള ക്രസ്റ്റ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സംശയം തോന്നിയതിനു പിന്നാലെ ഹോട്ടല്‍ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്. ക്രസ്റ്റ് ഹോട്ടലിലെ അലക്കു തൊഴിലാളിയായ ലെയ്ഷ് റാം ഹെംബ സിങ് (21) അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇയാള്‍ മണിപ്പൂര്‍ സ്വദേശിയാണെന്നാണ് വിവരം. ഇയാള്‍ മുറിയില്‍ മോഷണത്തിനായി കടന്നതാണെന്നും ഇതിനിടെയാണ് കൊലപാതകം നടന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹപരിശോധനയില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. വൈദേഹി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹ പരിശോധന. രജിതയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച്…

Read More

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കോപത്തില്‍ ഞെരിഞ്ഞമര്‍ന്ന രണ്ടു ജീവിതങ്ങള്‍ ! മരിക്കുന്നതിനു തൊട്ടുമുമ്പ് ബാബുവും ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫി നൊമ്പരമാകുന്നു…

ഗുരുവായൂര്‍:തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കോപത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട ബാബുവും ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫി നൊമ്പരമാവുകയാണ്. കോട്ടപ്പടിയില്‍ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ സ്വദേശി നാരായണ പട്ടേരി(ബാബു)യും കോഴിക്കോട് നരിക്കുനി അരീക്കല്‍ ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ ആളുകളില്‍ ഗദ്ഗദമുണര്‍ത്തിക്കൊണ്ട് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. തമാശകളും പൊട്ടിച്ചിരികളുമായി സൗഹൃദം പങ്കിടുന്നതിനിടയിലാണ് ദുരന്തം ആനയുടെ രൂപത്തില്‍ ഇരുവരുടെയും ജീവന്‍ കവര്‍ന്നെടുത്തത്. ഇരുവരും സുഹൃത്തുക്കളെ അടുത്തുനിര്‍ത്തി പലതവണ സെല്‍ഫിയെടുത്തു. കൂട്ടുകെട്ടിന്റെ തെളിവായി ഇതിരിക്കട്ടെ എന്നു തമാശ പറഞ്ഞതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. അതിനിടെ അടുത്ത പറമ്പില്‍ നിന്നു പടക്കം പൊട്ടിയതു കേട്ടു പരിഭ്രാന്തനായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഓടിയടുക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റു ബാബു സംഭവസ്ഥലത്തും ഗംഗാധരന്‍ ആശുപത്രിയിലുമാണു മരിച്ചത്. ഇരുവരും സുഹൃത്ത് മുള്ളത്തു ഷൈജുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണെത്തിയത്. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനെ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിനു എത്തിച്ചതിനിടെ സ്വന്തംവീട്ടിലേക്കും ഷൈജു കൊണ്ടുവരികയായിരുന്നു. കോട്ടപ്പടി…

Read More

ബിഹാറില്‍ നിന്ന് കേരളത്തിലെത്തിയ മോട്ടിപ്രസാദ് എങ്ങനെ തെച്ചിങ്കോട്ടുകാവ് രാമചന്ദ്രനായി ! കേരളത്തിലെത്തിയെങ്കിലും രാമചന്ദ്രന്‍ എപ്പോഴും ആ പഴയ ബിഹാറി സ്വഭാവം കാണിച്ചിരുന്നു; ഒറ്റക്കണ്ണനായ ഗജരാജന്റെ ജീവിതകഥ സിനിമക്കഥയെ വെല്ലുന്നത്…

കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ലക്ഷണമൊത്ത ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഉയരത്തിലും തലയെടുപ്പിലും രാമചന്ദ്രനൊപ്പം നില്‍ക്കാന്‍ പോന്ന ആനകള്‍ ഇന്ന് ഇന്ത്യയിലില്ല. അതുകൊണ്ട് തന്നെ ആനപ്രേമികളുടെ ജീവനാണ് രാമചന്ദ്രന്‍. പക്ഷേ ബീഹാറില്‍ നിന്നും കേരളത്തില്‍ എത്തിയ മോട്ടിപ്രസാദ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന മലയാളിപ്പേരു സ്വീകരിച്ചെങ്കിലും സ്വഭാവം പഴയ ബിഹാറിയുടേതു തന്നെയായിരുന്നു. ഇതിനകം 13 പേരുടെ ജീവനാണ് രാമചന്ദ്രന്‍ കവര്‍ന്നത്…ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനെടുക്കുന്നതിലും കുപ്രസിദ്ധനായ തെച്ചിക്കോട്ട് രാമചന്ദ്രന്റെ സ്വഭാവം നിഴലിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നടത്തിയ കൊലപാതകവും. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയതിന് പിന്നാലെ അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ രാമചന്ദ്രന്‍ കൊലപ്പെടുത്തി. നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഇന്നലെ മരിച്ച നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും ഉള്‍പ്പെടെ 13 പേരെയാണ് ആന ഇല്ലാതാക്കിയത്. 2009ല്‍…

Read More

കാമുകിയുമായി സഹോദരിയുടെ മകന്‍ അവിഹിത ബന്ധത്തിലേര്‍പ്പെട്ടെന്ന് സംശയം; മരുമകനെ തലയ്ക്കടിച്ചു കൊന്ന ശേഷം ബാല്‍ക്കണിയില്‍ മറവു ചെയ്തു; 2016ല്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍…

ന്യൂഡല്‍ഹി: തന്റെ കാമുകിയുമായി സഹോദരിയുടെ മകന്‍ അവിഹിത ബന്ധം പുലര്‍ത്തുന്നുണ്ടെന്നു മനസ്സിലാക്കിയതോടെ അവനെ കൊന്നു കുഴിച്ചുമൂടിയ അമ്മാവന്‍ അറസ്റ്റില്‍. മൂന്ന് വര്‍ഷം മുന്‍പ് കാണാതായ ഐടി ഉദ്യോഗസ്ഥന്റെ മരണത്തിന് പിന്നിലുള്ള ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒഡീഷ സ്വദേശിയായ യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടുക്കുന്ന വിവരങ്ങള്‍ പുറം ലോകമറിഞ്ഞത്. 2016 ലാണ് മരുമകനായ ജയ്പ്രകാശിനെ ബിജയ് കുമാര്‍ മഹാറാണ എന്നയാള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് പ്രതി പിടിയിലായത്. തന്റെ കാമുകി ഡല്‍ഹിയിലേയ്ക്ക് താമസം മാറിയതിന് പിന്നാലെയാണ് 2012ല്‍ കേസിലെ പ്രതിയായ ഒഡിഷ ഗന്‍ജം സ്വദേശി ബിജയ് കുമാര്‍ ഡല്‍ഹിയില്‍ എത്തുന്നത്. കൊല്ലപ്പെട്ട ജയ്പ്രകാശും 2015ല്‍ ഡല്‍ഹിയിലെത്തി ദ്വാരകയില്‍ ബിജയ് കുമാറിനൊപ്പം താമസം തുടങ്ങി. ഇതിനിടെ ബിജയുടെ കാമുകിയുമായി ജയ്പ്രകാശ് ഏറെ അടുത്തിരുന്നു. എന്നാല്‍ ഇത്…

Read More

ഒമ്പതു വയസുകാരനെ ജ്യേഷഠന്‍ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നത് മാതാപിതാക്കളുടെ മുറി പൂട്ടിയ ശേഷം! പട്ടാമ്പിയില്‍ നടന്ന ദാരുണസംഭവം ‘എന്റെ വീട് അപ്പുവിന്റെയും’ സിനിമയെ അനുസ്മരിപ്പിക്കുന്നത്

പട്ടാമ്പി: ഉറങ്ങിക്കിടന്ന നാലാംക്ലാസുകാരനെ സഹോദരന്‍ കറിക്കത്തികൊണ്ടു കുത്തിക്കൊന്നു. കുത്തേറ്റ ഇളയ സഹോരന്റെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന ജ്യേഷ്ഠ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം കൂര്‍ക്കപ്പറമ്പില്‍ പട്ടാരത്തുവീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം(ഒന്‍പത്) ആണ് മരിച്ചത്. നരിപ്പറമ്പ് ഗവ: യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഇളയസഹോദരന്‍ അഹമ്മദ് ഇബ്രാഹി(ഏഴ്)നെയാണു ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ ആക്രമിച്ച സഹോദരന്‍ നബീല്‍ ഇബ്രാഹിമിനെ(22)യാണു കൊപ്പം പോലീസ് അറസറ്റ് ചെയ്തത്. സോളൂര്‍ ആര്‍.വി.എസ്. മെഡിക്കല്‍ കോളജില്‍ മൈക്രോ ബയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയാണു പ്രതി. എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയ്ക്കു സമാനമായി ഇളയകുട്ടികളോടുള്ള മാതാപിതാക്കളുടെ അമിതവാത്സല്യമാണു കൊലപാതകത്തിനു കാരണമെന്നാണു നിഗമനം. പ്രതി ലഹരിക്ക് അടിമയാണോയെന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം. അത്താഴത്തിനുശേഷം സഹോദരങ്ങളെ തന്റെ മുറിയില്‍ നബീല്‍ കിടത്തുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍കേട്ട്…

Read More

കാമുകിയെ കാണാന്‍ പാതിരാത്രിയില്‍ വീട്ടിലെത്തിയ 16കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിനുറുക്കി ! ദാരുണ സംഭവം ഇങ്ങനെ…

ഷാജന്‍പൂര്‍: രാത്രിയില്‍ കാമുകിയെ കാണാന്‍ പാതിരാത്രിയില്‍ വീട്ടിലെത്തിയ പതിനാറുകാരന് ദാരുണാന്ത്യം. പെണ്‍കുട്ടിയുടെ പിതാവ് കാമുകനെ അരിവാള്‍ കൊണ്ട് വെട്ടിനുറുക്കുകയായിരുന്നു. ബുധനാഴ്ച ലഖിംപൂര്‍ഖേരി ജില്ലയിലെ നീംഗോണിലെ വീട്ടിലായിരുന്നു കാമുകന്‍ ധീരതകാട്ടാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങിയത്. ആക്രമിച്ചശേഷം 16കാരനെ അയാളുടെ വീടിന് മുന്നില്‍ കൊണ്ടിടുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ തന്നെ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ കിടന്നു മരിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റും ചെയ്തിട്ടുണ്ട്. അതേസമയം മകളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് താന്‍ പയ്യനെ ആക്രമിച്ചതെന്നാണ് പിതാവ് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം ഒരേ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന കൂലിപ്പണിക്കാരനായ കൗമാരക്കാരനും പെണ്‍കുട്ടിയും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നെന്നും ബുധനാഴ്ച രാത്രി പെണ്‍കുട്ടിയെ കാണാനായി അവരുടെ വീട്ടിലേക്ക് പയ്യന്‍ കയറുന്നത് കുടുംബാംഗങ്ങളില്‍ ചിലര്‍ കാണുകയും മറ്റുള്ളവരെ അറിയിക്കുകയും ആയിരുന്നു. തുടര്‍ന്നായിരുന്നു പിതാവ് അരിവാള്‍ കൊണ്ടു പയ്യനെ ആക്രമിച്ചത്. അതിന് ശേഷം…

Read More

ഉമ്മന്‍ചാണ്ടിയെ പീഡനക്കേസില്‍ കുടുക്കാനും ലാവ്‌ലിനിലില്‍ നിന്നു തലയൂരാനും കോടികള്‍ മുടക്കി അഭിഭാഷകരെ സുപ്രിംകോടതിയില്‍ നിന്നു കൊണ്ടുവരും; പക്ഷെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ പണമില്ല…

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നു കരകയറാന്‍ മുണ്ടുമുറുക്കി ഉടുക്കുകയാണെന്ന സര്‍ക്കാരിന്റെ അവകാശവാദം വെറും ഗീര്‍വാണം മാത്രമെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു. പണമില്ലാത്തതിനാല്‍ പല പദ്ധതികളും ഇഴയുകയാണ്. എന്നിരുന്നാലും ഇഷ്ടക്കാരെ ജോലിയില്‍ തിരുകിക്കയറ്റി ശമ്പളം കൊടുക്കാനും രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള നിയമയുദ്ധം നടത്താന്‍ ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകരെ എത്തിക്കാനും സര്‍ക്കാരിന് യാതൊരു മടിയുമില്ല. ഇത്തരം ധൂര്‍ത്തു നടത്തിയിട്ടും സാമൂഹ്യനീതിയ്ക്കായി നിലകൊള്ളുന്നുവെന്ന് പറയുന്ന സര്‍ക്കാരിന് ഒരു സാധുവിനെ തല്ലിക്കൊന്ന കേസ് നടത്താന്‍ പണമില്ല. ഇക്കാരണം പറഞ്ഞ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന നിലപാട് കൈക്കൊണ്ടിരിക്കയാണ്. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദനമേറ്റു കൊല്ലപ്പെട്ട കേസിലാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത്. കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്. കൊല്ലപ്പെട്ട മധുവിന്റെ സഹോദരിക്ക് പൊലീസില്‍ സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നു. എന്നാല്‍,…

Read More

കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തുവന്നത് 43 വര്‍ഷം മുമ്പത്തെ പീഡനക്കേസ് ! കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; കൊച്ചിയില്‍ നടന്ന സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ ഇങ്ങനെ…

കൊച്ചി: പത്തു വര്‍ഷം മുമ്പു നടന്ന കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തു വന്നത് 43 വര്‍ഷം മുമ്പ് നടന്ന പീഡനകഥ.കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ, കേസിലെ പ്രതി തൊഴില്‍ സ്ഥലത്തുവച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന വെളിപ്പെടുത്തലാണു കുറ്റപത്രത്തിലെ മൊഴിയിലുള്ളത്. പീഡനത്തെ തുടര്‍ന്നു ഗര്‍ഭിണിയായ യുവതി പ്രസവിച്ച മകനെ വര്‍ഷങ്ങള്‍ക്കു ശേഷം അതേ തൊഴിലുടമ കൊലപ്പെടുത്തിയതു സംബന്ധിച്ചാണു കേസ്. കൊല്ലപ്പെട്ട യുവാവിന്റെ ഡിഎന്‍എ സാംപിള്‍ പൊലീസ് നേരത്തെ ശേഖരിച്ചിട്ടുള്ളതിനാല്‍ കേസിന്റെ തുടരന്വേഷണത്തിനായി കൊലക്കേസിന്റെ വിചാരണ നടപടി കോടതി നിര്‍ത്തിവച്ചു. പിതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിയെ പലതവണ യുവാവ് സമീപിച്ചെന്നും, 33 വയസ്സായപ്പോള്‍ പിതൃസ്വത്ത് ആവശ്യപ്പെട്ടു പ്രതിയെ സമീപിച്ച യുവാവിനെ പ്രതിയും കൂട്ടാളിയും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്. കൊലപാതകത്തിന്റെ കാരണം ബോധ്യപ്പെടുത്താന്‍ പഴയ പീഡന വിവരം കൊല്ലപ്പെട്ട യുവാവിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥനോടു വെളിപ്പെടുത്തിയിട്ടും പ്രതിക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്താതെയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മത്സ്യ…

Read More

പാലു കൊടുമ്പോള്‍ നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞ് മാതാവ് ആണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞു കൊന്നു; അമ്മയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍…

ചെന്നൈ: കുഞ്ഞിന് പാലു കൊടുക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ മാതാവ് ആണ്‍കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി. ചെന്നൈയ്ക്കടുത്ത വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക വീട്ടില്‍ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ് (27) ഈ ക്രൂരകൃത്യം നടത്തിയത്. കുട്ടിയെ ആറ്റില്‍ എറിഞ്ഞ ശേഷം കാണാനില്ലെന്ന് അഭിനയിച്ച ഇവരെ കുടുക്കിയത് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളായിരുന്നു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് ശനിയാഴ്ച മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് അവര്‍ തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നു പോലീസ് കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്ത് കുഞ്ഞിനെയെടുത്ത് പുറത്തിറങ്ങിയ ഉമ കുഞ്ഞിനെ സമീപത്തെ ആറ്റിലെറിയുകയായിരുന്നു. കൂടെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പുലര്‍ച്ചെ നാല് വരെ കണ്ടിരുന്നെന്നും പിന്നീട് അഞ്ചരയ്ക്ക് എഴുന്നേറ്റപ്പോള്‍ കണ്ടില്ലെന്നുമായിരുന്നു ഇവര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞത്. കുഞ്ഞിനെ…

Read More

കാമുകനുമായുള്ള സല്ലാപത്തിനിടയില്‍ തടസ്സം സൃഷ്ടിച്ചപ്പോഴൊക്കെ മക്കളെ ഉപദ്രവിച്ചിരുന്നു ! വീഡിയോ കോളിംഗിലൂടെ എല്ലാം പങ്കുവെച്ചു;ബിരിയാണിക്കടക്കാരനു വേണ്ടി മക്കളെ വിഷം കൊടുത്തു കൊന്ന അഭിരാമി ക്രൂരതയുടെ പര്യായം…

ചെന്നൈ: ബിരിയാണിക്കടക്കാരനായ കാമുകനൊപ്പം ജീവിക്കുന്നതിനായി മക്കളെ വിഷം കൊടുത്തു കൊന്ന അഭിരാമി ക്രൂരതയുടെ പര്യായം. മക്കളെ കൊന്ന ശേഷം കാമുകനൊപ്പം ഒളിച്ചോടിയ അഭിരാമി കാമുകനുമായി സല്ലപിക്കാന്‍ സിനിമാ രംഗങ്ങളും ഉപയോഗിച്ചിരുന്നു. അഭിരാമിയുടെ സിനിമ ഡയലോഗുകളില്‍ പലതും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. എന്തിന് ഒരു അഡാര്‍ലവിലെ പ്രിയാ വാര്യരായി വരെ അഭിരാമി കാമുകനു മുമ്പില്‍ പകര്‍ന്നാടി. പോലീസിന്റെ കൈകളില്‍ നിന്ന് ചോര്‍ന്ന ക്ലിപ്പുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കത്തിക്കയറുന്നത്. കേസന്വേഷണത്തിനിടയിലാണ് അഭിരാമി കാമുകനുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ പോലീസിന് കിട്ടിയത്. ഇവയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഭര്‍ത്താവ് വീടിന് പുറത്ത് പോകുമ്പോള്‍ കാമുകനെ വീഡിയോകോള്‍ ഉപയോഗിച്ചായിരുന്നു അഭിരാമി വിളിച്ചിരുന്നത്. ഇരുവരുടെയും സംഭാഷണങ്ങള്‍ അവര്‍ റെക്കോഡും ചെയ്തിരുന്നു. ഇവര്‍ക്ക് മാനസികമായി വല്ല പ്രശ്‌നവുമുണ്ടോയെന്നു പോലും പലരും സംശയിക്കുന്നുണ്ട്. വീഡിയോ കോള്‍ വഴി കാമുകനുമായി സല്ലപിച്ചു കൊണ്ടിരിക്കുമ്പോള്‍…

Read More