കൊച്ചി: ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ മാസ്മര വലയത്തില്‍ അപകടപ്പെട്ട് ജീവിതം തന്നെ വെടിയുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ഗെയിമിംഗ് ഒരു ലഹരിയായി മാറുമ്പോള്‍ അത് കുട്ടികളുടെ മാനസിക, സാമൂഹിക, വികാരപരമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. എന്താണ് ഗെയിം ലഹരി?ഒരു കുട്ടിക്ക് ഗെയിം കളിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയെ ആണ് ഗെയിം ലഹരി. ഉറക്കക്രമം, പഠന കാര്യങ്ങള്‍, കുടുംബബന്ധങ്ങള്‍, വികാരനിയന്ത്രണം, ശാരീരിക ആരോഗ്യം, ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ കുട്ടികള്‍ അസ്വസ്ഥരാകുകയും കോപം കാണിക്കുകയും ഒറ്റപ്പെടുകയും ചെയ്യല്‍ ഇവയെല്ലാം ഗെയിം ലഹരിയുടെ ദോഷഫലങ്ങളാണ്. ടാസ്ക്–അധിഷ്ഠിത / ചലഞ്ച് ഗെയിമുകള്‍?ഇന്നത്തെ പല ഗെയിമുകളും കുട്ടികളെ തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ നിരവധി ടാസ്ക് ടെക്നിക്കുകള്‍ ഉപയോഗിക്കുന്നു. ദിവസേന പൂര്‍ത്തിയാക്കേണ്ട മിഷനുകള്‍, കൗണ്ട്ഡൗണ്‍ ടൈമറുകള്, റാങ്ക്, ലെവല്‍, ലീഡര്‍ബോര്‍ഡ്, ടാസ്ക് പൂര്‍ത്തിയാക്കാതിരുന്നാല്‍…
Read MoreTag: online game
ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പ് ഉപയോഗിച്ച് കൗമാരക്കാരെ മതംമാറ്റി ! റാക്കറ്റിലെ മുഖ്യപ്രതി പിടിയില്‍…
ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പ് ഉപയോഗിച്ച് കൗമാരക്കാരായ കുട്ടികളെ മതംമാറ്റുന്ന റാക്കറ്റിലെ മുഖ്യപ്രതി പോലീസിന്റെ പിടിയില്‍. ഷാനവാസ് ഖാന് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. മുംബൈയിലെ വോര്‍ലിയില്‍ നിന്ന് ഇയാളെ കുറിച്ച് വിവരം ലഭിക്കുകയും തുടര്‍ന്ന് ഞായറാഴ്ച അലിബാഗില്‍ നിന്ന് ഇയാളെ പോലീസ് പിടികൂടുകയുമായിരുന്നു. ഇയാള്‍ കേസിലെ മുഖ്യ കണ്ണിയാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഗാസിയാബാദ് പോലീസ് മുംബൈ പോലീസിന്റെ സഹായവും തേടുകയായിരുന്നു. ഇവരുടെ സംയുക്തസംഘം നടത്തിയ ഓപ്പറേഷനില്‍ പ്രതിയെ പിടികൂടാന്‍ ആദ്യം ശ്രമിച്ചെങ്കിലും അമ്മയ്ക്കും സഹോദരനും ഒപ്പം ഇയാള്‍ ഒളിവില്‍ പോയി. പോലീസ് തിരയുന്നുണ്ടെന്ന് വിവരം ലഭിച്ച ഷാനവാസ് മഹാരാഷ്ട്രയിലെ അലിബാഗിലേക്ക് കടന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ ഷാനവാസ് അലിബാഗിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയാണെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് മുംബൈ പോലീസ് രാത്രിയില്‍ ലോഡ്ജുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ശേഷം അലിബാഗ് പോലീസിന്റെ സഹായത്തോടെയാണ്…
Read Moreഈ പണക്കളി കൊലക്കളി..! ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട് കടക്കാരാകുന്നു; മരണത്തെ കൂട്ടുപിടിച്ച് യുവാക്കൾ; ഗെയിമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം
ന്യൂഡൽഹി: പണം ഈടാക്കുന്ന ഓണ്‍ലൈൻ ഗെയിമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയികളെ നിശ്ചയിക്കുന്നതും വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതുമായ ഗെയിമുകൾക്ക് (സ്കിൽ ഗെയിമുകൾ) നിയന്ത്രണം ഏർപെടുത്താനാണ് തീരുമാനം. മുൻപ് സർക്കാർ നിയോഗിച്ച സമിതി സ്കിൽ ഗെയിമുകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്താൻ ശിപാർശ ചെയ്തിരുന്നത്. എന്നാൽ ഒക്ടോബറിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പണം ഈടാക്കുന്ന മുഴുവൻ ഓണ്‍ലൈൻ ഗെയിമുകൾക്കും നിയമന്ത്രണം ഏർപെടുത്താൻ നിർദേശിക്കുകയായിരുന്നു. ഓണ്‍ലൈൻ ഗെയിമുകളെ നിയന്ത്രിക്കാനുള്ള നിയമനിർമാണത്തിന് ഓഗസ്റ്റിലാണ് കേന്ദ്രം മൂന്നംഗ സമിതിയെ നിയോഗിച്ചത്. യുവാക്കൾ ഓണ്‍ലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നതും പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങളും കണക്കിലെടുത്താണ് നീക്കം.
Read More