ലാദന്‍ മികച്ച എഞ്ചിനീയര്‍ ! ഒസാമ ബിന്‍ലാദന്റെ ചിത്രം യുപി സര്‍ക്കാര്‍ ഓഫീസില്‍; ഉദ്യോഗസ്ഥനെതിരേ നടപടി…

അല്‍ഖ്വയ്ദ നേതാവും ആഗോള ഭീകരനുമായിരുന്ന ഒസാമ ബിന്‍ലാദന്റെ ചിത്രം ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഓഫീസില്‍ സൂക്ഷിച്ചതിന് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡ് ഓഫിസില്‍ സബ് ഡിവിഷണല്‍ ഓഫിസറായ രവീന്ദ്ര പ്രകാശ് ഗൗതത്തിന് എതിരെയാണ് നടപടി. ‘ബഹുമാനപ്പെട്ട ഒസാമ ബിന്‍ ലാദന്‍, ലോകത്തെ മികച്ച ജൂനിയര്‍ എന്‍ജിനീയര്‍’ എന്നെഴുതിയ ലാദന്റെ ചിത്രമാണ് രവീന്ദ്ര പ്രകാശ് ഓഫിസില്‍ സൂക്ഷിച്ചിരുന്നത്. ചിത്രവും അടിക്കുറിപ്പും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ അധികൃതര്‍ ഇടപെട്ടു. അന്വേഷണത്തിനൊടുവില്‍ രവീന്ദ്രയെ സസ്പെന്‍ഡ് ചെയ്യുകയും ലാദന്റെ ചിത്രം നീക്കം ചെയ്യുകയും ചെയ്തു. ലാദന് ആരെയും ആരാധനാപാത്രമാക്കാന്‍ കഴിയുമെന്നു നടപടി നേരിട്ട രവീന്ദ്ര പറഞ്ഞു. ലോകത്തെ തന്നെ മികച്ച ജൂനിയര്‍ എന്‍ജിനീയറായിരുന്നു ലാദന്‍. ഒരു ചിത്രം മാത്രമാണ് ഒഴിവാക്കാന്‍ കഴിഞ്ഞത്. തന്റെ കൈയില്‍ നിരവധി കോപ്പികളുണ്ടെന്നും രവീന്ദ്ര പറഞ്ഞു.

Read More