സമ്മതിദാനാവകാശം പാഴാക്കിയില്ല;  കതിർമണ്ഡപത്തിൽനിന്ന് ബൂത്തിലേക്ക്…

  മുഹമ്മ: വിവാഹം കഴിഞ്ഞ് വധൂവരന്മാര്‍ പോളിംഗ് ബൂത്തിലേക്ക്. കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഈ അപൂര്‍വ കാഴ്ച.  എസ്എന്‍ പുരം പുത്തന്‍വെളി വീട്ടില്‍ അനന്തുവിന്‍റെയും ചേര്‍ത്തല തെക്ക് മുരളീവം വീട്ടില്‍ മേഘനയുടെയും വിവാഹം വോട്ടെടുപ്പു ദിവസമായിരുന്നു. വധൂവരന്മാര്‍ വിവാഹശേഷം വരന്‍റെ വീട്ടിലെത്തിയശേഷം വിവാഹവേഷത്തില്‍ ആദ്യം എത്തിയത് തൊട്ടടുത്തെ പോളിംഗ് ബൂത്തിലേക്കാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലെ പോളിംഗ് ബൂത്തില്‍ നല്ല തിരക്കായിരുന്നു.  എന്നാല്‍, പോളിംഗ് ഉദ്യോഗസ്ഥരും വോട്ടര്‍മാരും വധൂവരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി. വേഗം അനന്തു വോട്ട് ചെയ്തു. മേഘനയുടെ വോട്ട് രേഖപ്പെടുത്താന്‍ ചേര്‍ത്തല തെക്ക് അരീപറമ്പിലേ പോളിംഗ് ബൂത്തിലേക്ക്  നീങ്ങി. പി.ജി. ഭദ്രന്‍റെയും ബിന്ദുവിന്‍റെയും മകനാണ് അനന്തു. കയര്‍ വ്യവസായിയാണ്. മുരളീധരന്‍റെയും ഗിരിജയുടെയും മകളാണ് മേഘന. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. മാന്നാര്‍: കതിര്‍മണ്ഡപത്തില്‍നിന്ന് വധൂവരന്‍മാര്‍ നേരെയെത്തിയത് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക്. കുരട്ടിശേരി വിജയഭവനത്തില്‍ പി.വി. പ്രതാപന്‍റെയും ടി.…

Read More

സ്വാതന്ത്ര്യസമരത്തിന്‍റെ കനൽവഴികൾ താണ്ടിയ തീക്ഷ്ണമായ അനുഭവങ്ങൾ; 103-ാം വയസിലും നേരിട്ടെത്തി വോട്ട് ചെയ്ത് ബേക്കർ സാഹിബ്

കായംകുളം: സ്വാതന്ത്ര്യസമരത്തിന്‍റെ കനൽവഴികൾ താണ്ടിയ തീക്ഷ്ണമായ അനുഭവങ്ങൾ നൽകിയ ആത്മസംതൃപ്തിയിൽ 103-ാം വയസിലും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്ത് സ്വാതന്ത്ര്യസമരസേനാനി കെ. ബേക്കർ സാഹിബ്. കായംകുളം പെരിങ്ങാല പടിപ്പുരയ്ക്കൽ സൗഹൃദം വീട്ടിൽ ബേക്കർ സാഹിബ് (103) ആണ് കായംകുളം നിയോജകമണ്ഡലത്തിലെ 86-ാം നമ്പർ പോളിംഗ് ബൂത്തായ പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്‌കൂളിലാണ് പ്രായത്തിന്‍റെ അവശതകൾ മറന്ന് ഇളയ മകൻ മുബാറക്ക് ബേക്കറിനും പേരക്കുട്ടിക്കുമൊപ്പം ഇത്തവണയും നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്. 1948 മുതൽ ബേക്കർ സാഹിബ് പോളിംഗ് ബൂത്തിൽ പോളിംഗ് ബൂത്തിൽ നേരിട്ടെത്തിയാണ് വോട്ട് ചെയ്യാറുള്ളത്. ഒരു തെരഞ്ഞെടുപ്പിൽ പോലും വോട്ട് മുടക്കിയിട്ടില്ല.1938ൽ വിദ്യാർഥിയായിരിക്കെ പതിനാറാം വയസിലാണ് ബേക്കർ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനാകുന്നത്. 1942ൽ ക്വിറ്റ് ഇന്ത്യാസമരത്തിൽ സജീവമാകുകയും 1945ലും 1947ലും അറസ്റ്റിലാകുകയും രണ്ടു തവണയായി പന്ത്രണ്ടുമാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.ജയിലിൽ കടുത്ത മർദനങ്ങൾക്കും പീഡനങ്ങൾക്കും അദ്ദേഹം വിധേയനായി. സ്വാതന്ത്ര്യസമരത്തെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിൽ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടുവരെയുള്ള കണക്കാണിത്. ഒരു സീറ്റിൽ തെരഞ്ഞെടുപ്പു നടന്ന ത്രിപുരയിലാണ് കൂടുതൽ പോളിംഗ്. 78.53 ശതമാനം. ഏറ്റവും കുറവ് പോളിംഗ് എട്ടു സീറ്റിൽ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലാണ്; 53.71 ശതമാനം. എട്ടു സീറ്റിൽ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്‌ട്രയിലും 53.51 ശതമാനാണു പോളിംഗ്. 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 സീറ്റുകളിലേക്കായിരുന്നു ഇന്നലെ പോളിംഗ് നടന്നത്.

Read More

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടിംഗ്; പ്രമുഖർ വോട്ട് ചെയ്തു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്ന ഇന്ന് കേരളത്തിലെ നേതാക്കൾ ഉൾപ്പെടെയുള്ള പല പ്രമുഖരും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം രാവിലെ 8നു തന്നെ വീടിനടുത്തുള്ള പോളിംഗ് സ്റ്റേഷനിലെ 161-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വിവിഐപി പരിരക്ഷയൊന്നുമില്ലാതെയാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്താനെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുസ്‌ളിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയ പ്രമുഖരിൽപ്പെടുന്നു. പറവൂര്‍ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളേജില്‍ 109-ാം ബൂത്തിലാണ് സതീശന്‍ വോട്ടുരേഖപ്പെടുത്തിയത്. ശിഹാബ് തങ്ങള്‍ ബൂത്തിലെ ആദ്യ വോട്ടറായാണ് വോട്ട് ചെയ്തത്. ലീഗ് നേതാവ് കുഞ്ഞാലികുട്ടി, പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്, രാജ്‌മോഹന്‍ ഉണ്ണിത്താൻ എന്നിവരും രാവിലെതന്നെ തങ്ങളുടെ വോട്ടുചെയ്തു. ഷാഫി പറന്പിൽ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ എന്നിവരും രാവിലെ…

Read More

തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കെത്തിച്ച ബസിന്‍റെ ചില്ല് തകര്‍ത്തു; കണ്ണൂര്‍ സ്വദേശി പോലീസ് നിരീക്ഷണത്തില്‍

കൊച്ചി: തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിച്ച ബസിന്‍റെ ചില്ല് അടിച്ചുത്തകര്‍ത്ത സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ നിരീക്ഷണത്തില്‍. മുമ്പ് ബസ് ജീവനക്കാരനായിരുന്ന ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം മറൈന്‍ഡ്രൈവിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്‍റെ ചില്ലുകളാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസവും സമാനമായ ആക്രമണം ബസിന് നേരെയുണ്ടായിരുന്നുവെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയാണ് രണ്ടാമത്തെ ആക്രമണവും. ചൊവ്വാഴ്ച വൈകിട്ട് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ പാര്‍ക്ക് ചെയ്തിരുന്നപ്പോഴാണ് ആദ്യ സംഭവമുണ്ടായത്. രാത്രി 10 ഓടെ ബസില്‍ അതിക്രമിച്ച് കയറി ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. ഈ സംഭവത്തില്‍ മരട് പോലീസ് കേസെടുത്തിരുന്നു. ബസ് അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി മറൈന്‍ഡ്രൈവില്‍ ബുധനാഴ്ച എത്തിച്ചപ്പോഴായിരുന്നു രണ്ടാമത്തെ സംഭവം. പോലീസ് അന്വേഷണം നടത്തി വരുന്നു.

Read More

പ്രകാശ് ജാവദേക്കറെ ഇപി കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; കൂട്ടുപ്രതിയെ തള്ളിയത് പിടിക്കുമെന്ന് മനസിലായപ്പോളെന്ന് വി.ഡി. സതീശന്‍

കൊച്ചി: പ്രകാശ് ജാവദേക്കറെ ഇ.പി. ജയരാജന്‍ കണ്ടത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, ബിജെപി നേതാവ് മാത്രമാണ്. കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള ജാവേദക്കറെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത് ‍? ഇപിയുടെ മകന്‍റെ വീട്ടില്‍ എന്താണ് ജാവദേക്കര്‍ പോയത് ? മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ബന്ധമാണ്. പിടിക്കുമെന്ന് മനസിലായപ്പോള്‍ കൂട്ടുപ്രതിയെ തള്ളിപറയുകയാണ് ഉണ്ടായതെന്ന സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. നമ്മുടെ രാജ്യം ജീവിക്കണോ മരിക്കണമോയെന്ന ചോദ്യം ഉയരുന്ന തെരഞ്ഞെടുപ്പാണ്. നമ്മുടെ ഇന്ത്യ ജീവിക്കണമെന്നാണ് ഉത്തരം കൊടുക്കുന്നതെങ്കില്‍ ഈ വര്‍ഗീയ ഫാസിസ്റ്റ് ഗവൺമെന്‍റിനെ താഴെയിറക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സര്‍ക്കാര്‍ ഉണ്ടാകണമെന്ന് രാജ്യത്ത് ബഹുഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്ന സമയം കൂടിയാണിത്. നിശബ്ദമായൊരു തരംഗം രാജ്യത്ത് എല്ലായിടത്തും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കേരളത്തില്‍ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ…

Read More

1202 സ്ഥാനാര്‍ഥികൾ, 15.88 കോടി വോട്ടര്‍മാർ, 1.67 ലക്ഷം പോളിംഗ് ബൂത്തുകൾ; ആവേശത്തോടെ രണ്ടാം ഘട്ടം

ന്യൂഡൽഹി: ലോക‌്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് 88 മണ്ഡലങ്ങളില്‍. 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ഇവയില്‍ 73 എണ്ണം ജനറല്‍ പാര്‍ലമെന്‍റ് മണ്ഡലങ്ങളും 6 എണ്ണം ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് മണ്ഡലങ്ങളും 9 എണ്ണം ഷെഡ്യൂള്‍ഡ് കാസ്റ്റ് മണ്ഡലങ്ങളുമാണ്. 15.88 കോടി വോട്ടര്‍മാരും 1202 സ്ഥാനാര്‍ഥികളും 1.67 ലക്ഷം പോളിംഗ് ബൂത്തുകളുമാണ് രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിലുള്ളത്. രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 15.88 കോടി വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ഇതില്‍ 8.08 കോടിയാളുകള്‍ പുരുഷന്‍മാരും 7.8 കോടിയാളുകള്‍ വനിതകളും 5929 പേര്‍ ട്രാന്‍സ്‌ജന്‍ഡറുകളുമാണ്. 34.8 ലക്ഷം കന്നി വോട്ടര്‍മാരാണ് രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടികയിലുണ്ട്. 20-29 വയസ് പ്രായപരിധിയിലുള്ള 3.28 കോടി യുവ വോട്ടര്‍മാരും 85 വയസിലധികം പ്രായമുള്ള 14.78 ലക്ഷം വോട്ടര്‍മാരും രണ്ടാംഘട്ടത്തിന്‍റെ പ്രത്യേകതയാണ്. 100 വയസിന് മുകളിലുള്ള 42226…

Read More

സംസ്ഥാനത്ത് വോട്ടിംഗ് ആരംഭിച്ചു; പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലായി

തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ പ്രമുഖ നേതാക്കളും സ്ഥാനാർഥികളും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടർമാരുടെ നീണ്ടനിരയാണ് ബൂത്തുകളിൽ കാണപ്പെടുന്നത്. അതേസമയം വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിൻകരയിൽ അഞ്ചിടത്ത് തകരാറുണ്ടായി. കണ്ണൂരിൽ നാലിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി. പത്തനംതിട്ടയിൽ നാല് ബൂത്തുകളിലും വടകര മണ്ഡലത്തിൽ വാണിമേലിൽ രണ്ട് ബൂത്തുകളിലും യന്ത്രം തകരാറിലായി. ഫറോക്ക് വെസ്റ്റ് നല്ലൂരിൽ വോട്ടിംഗ് തടസപ്പെട്ടു. വടകര മാക്കൂൽപീടിക 110-ാം നമ്പർ ബൂത്തിലും പാലക്കാട് പിരിയാരി 123-ാം നമ്പർ ബൂത്തിലും പോളിംഗ് തുടങ്ങാനായില്ല. കോഴിക്കോട് നെടുങ്ങോട്ടൂർ ബൂത്ത് 84ൽ വോട്ടിംഗ് യന്ത്രം തകരാറിലായി. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പരിയാരം പഞ്ചായത്ത് ഇരിങ്ങൽ യു പി സ്കൂൾ 17 ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി…

Read More

വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖയായി റേഷൻ കാർഡ് സ്വീകരിക്കില്ല ; വോട്ട് ചെയ്യാൻ വേണ്ട 13 തിരിച്ചറിയൽ രേഖകൾ ഏതെല്ലാം…

തിരുവനന്തപുരം: നാളെ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ എത്തുമ്പോൾ പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡാണ്. കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. • ആധാർ കാർഡ് •എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്) • ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ • തൊഴിൽ മന്ത്രാലയത്തിന്‍റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് • ഡ്രൈവിംഗ് ലൈസൻസ് • പാൻ കാർഡ് • ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ് • ഇന്ത്യൻ പാസ്പോർട്ട് • ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ • കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക്…

Read More

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ പോലീസുകാർ ചോദിക്കുന്നു: ഞങ്ങളുടെ അലവൻസ് എവിടെ?

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പോലീസുകാർക്കു മാത്രം അലവൻസ് അനുവദിക്കുന്നില്ലെന്ന് പരാതി. പണം അനുവദിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും പോലീസുകാർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ഡിപ്പാർട്ട്മെന്‍റിന് സർക്കാർ 13 കോടി രൂപ അനുവദിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഭക്ഷണ അലവൻസായി പ്രതിദിനം 250 രൂപയാണ് അനുവദിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എസ്ടി, എസ്എസ്ടി ചെക്ക്പോസ്റ്റ്, ഫ്ലൈയിംഗ് സ്ക്വാഡ്, ആന്‍റി ഡിഫൈസ്മെന്‍റ് സ്ക്വാഡ് എന്നീ സ്ക്വാഡുകളിലാണു പോലീസുകാർ ജോലി ചെയ്യുന്നത്. എന്നാൽ, ഈ സ്ക്വാഡിൽ പ്രവർത്തിക്കുന്ന പോലീസുകാർ ഒഴികെയുള്ളവർക്ക് ഭക്ഷണ അലവൻസ് അനുവദിക്കണമെന്നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ്. എന്നാൽ, പോലീസുകാർക്കുള്ള പണം പോലീസ് ഡിപ്പാർട്ട്മെന്‍റിന് കൈമാറിയിട്ടുണ്ടെന്നും അവരാണ് പോലീസുകാർക്ക് പണം അനുവദിക്കേണ്ടതെന്നുമാണ് വിശദീകരണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്ക് പ്രതിദിനം 600 രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Read More