കാവല്‍ നിന്ന അച്ഛനെ കബളിപ്പിച്ച പ്ലസ്ടു വിദ്യാര്‍ഥിനി പരീക്ഷ കഴിഞ്ഞയുടന്‍ കാമുകനൊപ്പം ഒളിച്ചോടി; കടന്നത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ കാറിലും, കണ്ണൂരില്‍ നടന്നത് ഇതൊക്കെ

കണ്ണൂര്‍: കണ്ണിലെണ്ണയൊഴിച്ച് പരീക്ഷാഹാളിനു വെളിയില്‍ കാത്തു നിന്ന അച്ഛനെ കബളിപ്പിച്ച് പ്ലസ്ടു വിദ്യാര്‍ഥിനി കാമുകനൊപ്പം ഒളിച്ചോടി. മാലോത്ത് കസബ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പരീക്ഷാ ഹാളില്‍ നിന്നും നേരെ ജീപ്പ് ഡ്രൈവറായ കാമുകനോടൊപ്പം ഒളിച്ചോടി പോയത്. കൊന്നക്കാട് സ്വദേശിയായ പെണ്‍കുട്ടി. വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയായ ജീപ്പ് ഡ്രൈവറുമായി അടുത്ത കാലത്ത് പ്രണയത്തിലായിരുന്നു. ഈ വിവരം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വീട്ടുകാരും ബന്ധുക്കളും പ്രേമത്തില്‍ നിന്നും പെണ്‍കുട്ടിയെ പിന്‍തിരിപ്പിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും ബന്ധം ഉപേക്ഷിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. പ്ലസ് ടു പരീക്ഷ കഴിയുന്ന ദിവസം ജീപ്പ് ഡ്രൈവര്‍ക്കൊപ്പം മകള്‍ അവിവേകം കാണിക്കുമെന്ന സൂചന മുന്നില്‍ കണ്ട് അച്ഛന്‍ സ്‌കൂളിനു മുന്നില്‍ തന്നെ കണ്ണിലെണ്ണയൊഴിച്ച് കാവല്‍ നിന്നിരുന്നു. ഇക്കാര്യം നേരത്തെ മണത്തറിഞ്ഞ കാമുകന്റെ നിര്‍ദേശ പ്രകാരം പരീക്ഷ കഴിഞ്ഞ ഉടന്‍ സ്‌കൂളിനു പിന്‍വശത്തെ മുറിയിലൂടെ പെണ്‍കുട്ടി പുറത്തുപോവുകയും…

Read More