ലോകത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ പിടിയില്‍; മുന്‍ പോലീസുകാരന്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത് 80ലധികം സ്ത്രീകളെ

നിയമപാലനം നടത്തേണ്ടവര്‍ നിയമത്തെ കാറ്റില്‍ പറത്തുന്നതാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം. മിഖായേല്‍ പോപ്‌കോവ് എന്ന മുന്‍ റഷ്യന്‍ പോലീസുകാരന്‍ അടുത്തിടെ അറസ്റ്റിലായത് ഒരു കൊലപാതകക്കേസിലാണ്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നതായിരുന്നു പോപ്‌കോവിന്റെ ചെയ്തികള്‍.എണ്‍പതിലധികം സ്ത്രീകളെയാണ് ഇയാള്‍ ബലാല്‍സംഗത്തിനു ശേഷം നിര്‍ദ്ദയം കൊല ചെയ്തത്. എത്ര സ്ത്രീകളെ ഭോഗിച്ച് കൊന്നിട്ടുണ്ട് എന്ന് കോടതിയില്‍ വച്ച് ജഡ്ജി ചോദിച്ചപ്പോള്‍ താന്‍ കണക്ക് സൂഷിക്കാറില്ല എന്നായിരുന്നു പോപ്‌കോവിന്റെ മറുപടി. ഏകദേശം 82 സ്ത്രീകള്‍ ഇയാളുടെ ക്രുരതയ്ക്കിരയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. യഥാര്‍ത്ഥ സംഖ്യ ഇതില്‍ കൂടുതല്‍ ആയിരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മനോനിലയിലെ തകരാറും ഭാര്യ വിശ്വാസ വഞ്ചന കാട്ടിയെന്ന തിരിച്ചറിവും കൊലപാതകം ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. സൈബീരിയയിലെ അങ്കാര്‍സ്കിലാണ് ഇയാള്‍ കൂട്ടക്കുരുതി നടത്തിയത്. പതിനെട്ട് വര്‍ഷ കാലയളവിലാണ് പോപ്‌കോവ് ക്രൂരകൃത്യം…

Read More