കെവിന്‍ വധക്കേസിലെ മുഖ്യപ്രതി ചാക്കോയുടെ ഭാര്യ രഹ്നയെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു; ഭാര്യ രഹ്നയെ തറയിലിട്ടു ചവിട്ടിക്കൂട്ടിയത് ചാക്കോയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന്…

പുനലൂര്‍: കെവിന്‍ വധക്കേസിലെ മുഖ്യപ്രതി ചാക്കോയുടെ ഭാര്യ രഹ്നയ്ക്ക് ബന്ധുക്കളുടെ വക ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ രഹ്ന പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.തെന്മല പോലീസ് സംഭവം രഹസ്യമാക്കി വക്കുവാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സ്റ്റേഷന്‍ ജി.ഡി.ചാര്‍ജിനോട് സംഭവം നടന്ന കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അത്തരം സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. സ്വന്തം വീട്ടില്‍ വച്ചാണ് താന്‍ ആക്രമണത്തിനിരയായതെന്ന് രഹ്ന പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വീട്ടില്‍ ബന്ധുക്കളോടൊപ്പം ടി.വികാണുകയായിരുന്നു രഹ്നെയെ അജിയും ഭാര്യയും കതകു ചവിട്ടി തുറന്നു അകത്തു കടന്നു പുറത്തെത്തിച്ചു മര്‍ദിക്കുകയായിരുന്നു. അജിയുടെ കൈയില്‍ ഇരുമ്പു വടി ഉണ്ടായിരുന്നു എന്നും അതുപയോഗിച്ചു തലക്കടിക്കാന്‍ ശ്രമിക്കവേ താന്‍ കയറി പിടിച്ചു എന്നും ശേഷം തറയില്‍ ഇട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്ന് രഹ്നയുടെ ഒപ്പം വീട്ടില്‍ ഉണ്ടായിരുന്ന ബന്ധു ചിന്നമ്മ പറയുന്നു. തന്നെ മര്‍ദിച്ചപ്പോള്‍ തന്റെ ബോധം പോയി എന്നും കുറച്ചു…

Read More

രഹ്ന ഒളിവില്‍ പോയത് എവിടേക്ക്; ഒരു എത്തുംപിടിയുമില്ലാതെ പോലീസ്; മുന്‍കൂര്‍ ജാമ്യം നേടുംമുമ്പേ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം

കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ പ്രതികളിലൊരാളയ നീനുവിന്റെ മാതാവ് രഹ്നയെവിടെയെന്നറിയാതെ നട്ടംതിരിഞ്ഞ് പോലീസ്. ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ സാധ്യതയുള്ളതിനാല്‍ ഏതുവിധേനയും ജാമ്യം നേടും മുമ്പ് ഇവരെ പിടിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ഗൂഢാലോചനയില്‍ ഇവര്‍ പങ്കാളിയാണെന്നാണ് വിവരം. കേസിലെ മുഖ്യപ്രതിയായ സാനുവും ചാക്കോയും സംഭവം നടന്നതിനു പിന്നാലെ രഹ്നയെ ഭദ്രമായ സ്ഥലത്തെത്തിച്ചുവെന്നാണു പൊലീസിന്റെ നിഗമനം. തെന്‍മലയിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ചയാണു രഹ്നയെ അവസാനമായി കണ്ടത്. രഹ്ന നിരീക്ഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐജി വിജയ് സാക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ രഹ്ന പ്രതിയാണോയെന്നു പൊലീസ് ഇതുവരെ വ്യക്തമായിട്ടില്ല. അതിനിടെ, കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ അറിയിച്ചുവെന്ന കേസിലെ രണ്ടാം പ്രതി നിയാസിന്റെ മൊഴി നീനു തള്ളി. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞതു പൊലീസ് സ്റ്റേഷനിലെത്തിയശേഷമെന്നും നീനു മൊഴി നല്‍കി. നീനു വിളിച്ചപ്പോള്‍ കെവിന്‍ രക്ഷപ്പെട്ട വിവരം അറിയിച്ചുവെന്നാണു നിയാസ്…

Read More