കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ തോന്നി; റെയില്‍പാലത്തിനു മുകളില്‍ നിന്നു കാലുതെറ്റി വീണത് 3000 വോള്‍ട്ടിന്റെ വൈദ്യുത കേബിള്‍ലൈനില്‍; 13കാരി അദ്ഭുതകരമായി രക്ഷപെട്ടതിങ്ങനെ…

മോസ്‌കോ: മരണത്തെ മുഖാമുഖം കാണുകയെന്നു പറഞ്ഞാല്‍ ഇതാണ്. മധ്യ റഷ്യയിലെ 13 വയസുകാരിയുടെ രക്ഷപ്പെടലാണു സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംഭവമിങ്ങനെ… കൂട്ടുകാരികള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ പോയശേഷം തിരിച്ചുവരുമ്പോഴായിരുന്നു പെണ്‍കുട്ടിക്ക് സെല്‍ഫി എടുക്കാന്‍ തോന്നിയത്. കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് ആ ”ദുര്‍ബുദ്ധി” മനസിലെത്തിയത്. ഉടനെ ഒരുവിധത്തില്‍ റെയില്‍പാലത്തിന്റെ മുകളില്‍ കയറി. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് അവള്‍ ട്രെയിനുകള്‍ക്കായി വൈദ്യുതി എത്തിക്കുന്ന 3000 വോള്‍ട്ട് ശേഷിയുള്ള ലൈനില്‍ വീണു. ഫോണിലുടെ ആര്‍ത്തനാദം കേട്ടെങ്കിലും കുട്ടുകാരിക്ക് ഒന്നും പിടികിട്ടിയില്ല. ഒരുമണിക്കൂര്‍ കഴിഞ്ഞെത്തിയ ഗുഡ്സ് ട്രെയിനിന്റെ എന്‍ജിന്‍ ഡ്രൈവറാണ് ആദ്യം അവളെ ശ്രദ്ധിച്ചത്. പരിശോധനയ്ക്കായി അദ്ദേഹം ട്രെയിന്‍ നിര്‍ത്തി. ഒറ്റനോട്ടത്തില്‍ പഴന്തുണിയാണെന്നു വിചാരിച്ചു. അടുത്തെത്തിയപ്പോഴാണു ഞെട്ടിയത്! കുരുങ്ങിക്കിടക്കുന്നതു മനുഷ്യജീവി. ജീവനുണ്ടാകുമെന്നു തെല്ലും കരുതിയില്ല. പെട്ടെന്നു മനസാന്നിധ്യം വീണ്ടെടുത്തു. പിന്നെ ഒട്ടും വൈകാതെ വൈദ്യുതി വിച്ഛേദിക്കാന്‍ കണ്‍ട്രോള്‍ റൂമിലേക്കു റേഡിയോസന്ദേശം അയച്ചു. ജീവനു വേണ്ടി…

Read More