ദുരന്തങ്ങള്‍ ഷെറിന്‍ മാത്യൂസിന്റെ കൂടെപ്പിറപ്പ്; കാഴ്ചക്കുറവു മൂലം 2015ല്‍ മാതാപിതാക്കള്‍ വഴിയിലുപേക്ഷിച്ച ‘സരസ്വതി’യെ വെസ് ലി ദത്തെടുക്കുന്നത് ബിഹാറിലെ അനാഥാലയത്തില്‍ നിന്ന്

പാറ്റ്‌ന: അമേരിക്കയിലെ ടെക്‌സാസില്‍ കാണാതായ പെണ്‍കുട്ടിയെ വളര്‍ത്തച്ഛന്‍ വെസ് ലി മാത്യു ബിഹാറില്‍ നിന്നു ദത്തെടുത്തതെന്നു സ്ഥിരീകരണം. പാല്‍ കുടിക്കാന്‍ കുട്ടി വിസമ്മതിച്ചതിനെത്തുടര്‍ന്ന് അര്‍ധരാത്രിയില്‍ വീടിനു പുറത്തിറക്കി നിര്‍ത്തുകയും പിന്നീട് കാണാതാവുകയുമായിരുന്നു എന്നാണ് വെസ് ലി മാത്യു പോലീസിനോടു പറഞ്ഞത്. നളന്ദയിലെ മദര്‍ തെരേസ ആനന്ദ് സേവാ സന്‍സ്ഥാനില്‍ നിന്നാണ് എറണാകുളം കാരായ ഷെറിന്‍ മാത്യൂവും സിനിയും മൂന്നു വയസുകാരിയെ ദത്തെടുത്തത്. ബീഹാര്‍ സ്‌റ്റേറ്റ് അഡോപ്ഷന്‍ റെസ്‌ക്യൂ ഏജന്‍സി ഉദ്യോഗസ്ഥരും വെസ്‌ലിയും സിനിയുമാണ് കുട്ടിയെ ദത്തെടുത്തെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നര വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയില്‍ ബീഹാറിലെ ഗയ ജില്ലയില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ 2015 ഫെബ്രുവരി 4 നായിരുന്നു എന്‍ജിഒ യ്ക്ക് കൈമാറിയത്. ദത്തെടുക്കും മുമ്പ് കുട്ടിയുടെ പേര് സരസ്വതി എന്നായിരുന്നു. ചെറിയ ദുര്‍വാശിയുണ്ട് എങ്കിലും സാധാരണ കുട്ടി തന്നെയായിരുന്നു. എന്‍ജിഒ യിലെ കെയര്‍ടേക്കറായ ഒരു സ്ത്രീയുമായി…

Read More