ആകെയുള്ള ഒറ്റമുറി വീട്ടില്‍ കഴിയേണ്ടത് ഏഴുപേര്‍ ! ശാരീരിക അകലം പ്രാപിക്കണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഭയം പ്രാപിച്ചത് മരക്കൊമ്പില്‍; സംഭവം ഇങ്ങനെ…

കോവിഡില്‍ നിന്നു രക്ഷനേടാന്‍ ശാരീരിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശങ്ങള്‍ സജീവമാണ്. ആളുകളെല്ലാം വീടിനുള്ളില്‍ തന്നെയിരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും ആവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ഏഴോ എട്ടോ പേരുള്ള കുടുംബത്തിന് ഒറ്റമുറി വീടിനുള്ളില്‍ താമസിക്കേണ്ട അവസ്ഥ വന്നാല്‍ എന്താണ് ചെയ്യുക. അങ്ങനെ വന്നാല്‍ മരച്ചില്ലയും വീടാക്കി മാറ്റാമെന്ന ഉപായമാണ് പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ബാംഗ്ഡി ഗ്രാമത്തില്‍ നിന്നുള്ള ഏഴുപേര്‍ കണ്ടെത്തിയത്. പത്തടി ഉയരത്തിലുള്ള മരത്തിന് മുകളില്‍ കിടക്കകളുണ്ടാക്കി, കൊതുകുവലകള്‍ കെട്ടി വെളിച്ചവും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയാണ് അഞ്ചുദിവസമായി ഇവര്‍ താമസിക്കുന്നത്. ഭക്ഷണം കഴിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും മാത്രം മരത്തില്‍ നിന്ന് താഴേക്കിറങ്ങും. കൊവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ചെന്നൈയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് എത്തിയ അതിഥി തൊഴിലാളികളാണ് ഏഴുപേരും. ഇത്ര ദൂരം യാത്ര ചെയ്തത് കൊണ്ട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ ഇവരോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ആകെയുള്ളത് ഒരു ഒറ്റമുറി…

Read More