സ്കൂള്‍ അധ്യാപികയായ മുപ്പത്തിരണ്ടുകാരി സ്വന്തം കുട്ടികളെ റോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, പരാതിയുമായി ഭര്‍ത്താവും കുട്ടികളും പോലീസ് സ്‌റ്റേഷനില്‍, സംഭവം കാസര്‍ഗോഡ്

കാമുകനോടൊപ്പം നാടുവിട്ട അധ്യാപികക്കെതിരെ കുട്ടികളെ റോഡില്‍ ഉപേക്ഷിച്ചതിന് പോലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിനിയും മേല്‍പ്പറമ്പ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അധ്യാപികയുമായ ജയശ്രീ (32)ക്കെതിരെയാണ് ഭര്‍ത്താവ് മേല്‍പ്പറമ്പ് മറവയല്‍ സ്വാതിനിവാസിലെ മധുസൂദനന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തത്.

പൊതുവഴിയില്‍ കുട്ടികളെ ഉപേക്ഷിച്ചുപോയതിന് ഐ പി സി 317 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പും ജയശ്രീക്കെതിരെ ചുമത്തുമെന്നാണ് സൂചന. മൂന്നരവയസുള്ള മകനെയും പത്തുവയസുള്ള മകളെയുമാണ് ജയശ്രീ ഓട്ടോയില്‍ കൊണ്ടുവന്ന് പെരുവഴിയില്‍ ഇറക്കിവിട്ടത്. ഇക്കഴിഞ്ഞ 11ന് രാവിലെയാണ് ജയശ്രീ മക്കളെയും കൊണ്ട് മരവയലിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്.

മാതാവിനെ കാണാതെ കരഞ്ഞ കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് താമസസ്ഥലത്തെത്തിക്കുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന മധുസൂദനന്റെ പരാതിയില്‍ കേസെടുത്തിരുന്ന പോലീസ് നടത്തിയ അന്വേഷണത്തില്‍ 22കാരനായ കാമുകനൊപ്പം പോയതാണെന്ന് വ്യക്തമാവുകയായിരുന്നു.

Related posts