സ്കൂളില്‍ ആദ്യമായി പോകുന്നൊരു കുട്ടിയുടെ മാനസികാവസ്ഥയാണ് എന്റേത്. ആദ്യ തമിഴ് സിനിമയ്ക്കുതന്നെ സര്‍ക്കാരിന്റെ പുരസ്കാരം കിട്ടുകയെന്നു പറഞ്ഞാല്‍ യൂ ഫീല്‍ മോര് വെല്‍കം എന്നു പറയില്ലേ, അതുപോലെയാണ്. നമ്മള് ചെയ്തുവച്ചത് നല്ലതാണെന്ന് നമുക്കുതന്നെ മനസിലായ നിമിഷമായിരുന്നു. റിലീസായ സമയത്തു തന്നെ മികച്ച വിജയമായിരുന്നു നേടിയത്. പുരസ്കാരം കൂടിയായപ്പോള്‍ ഒത്തിരി സന്തോഷം.
തമിഴ്നാട്ടിലെ ജനങ്ങളോടും സര്‍ക്കാരിനോടും നന്ദി പറയുന്നു. ഈ ചിത്രത്തിലേക്ക് എന്നെ ആദ്യം വിളിച്ചത് ധനുഷ് സാറാണ്. അദ്ദേഹത്തിനോട് നന്ദി പറയുന്നു. വെട്രിമാരന് സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം തോന്നാത്ത അഭിനേതാക്കൾ കാണില്ല. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യം ലഭിച്ചതും ഈ ചിത്രത്തിലൂടെയാണ്. എന്നെ സ്നേഹത്തോടെ സപ്പോര്‍ട്ട് ചെയ്ത വലിയൊരു ക്രൂ ഉണ്ട്.
അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇത് ഡെഡിക്കേറ്റ് ചെയ്യുന്നത്. ഞാന്‍ ചെയ്ത എല്ലാ തമിഴ് സിനിമകളുടെയും സംവിധായകന്മാര് ഇന്നിവിടെ അവാര്‍ഡ് വാങ്ങാന്‍ ഇരിപ്പുണ്ട്. ഞാന്‍ പോകുന്ന ട്രാക്ക് ശരി തന്നെയാണ്. നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചു എന്നതിനെക്കുറിച്ച് ഞാന്‍ അവിടെ വേദിയില്‍ ഇരിക്കുമ്പോള്‍ ആലോചിച്ചു. -മഞ്ജു വാര്യർ
