കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത മൂന്ന് കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ചു

ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. ഊറപ്പാക്കത്താണ് സംഭവം. കര്‍ണാടക സ്വദേശികളായ മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്.

പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

വിജയ ദശമി ആഘോഷം കഴിഞ്ഞ് മ‌ടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവരുടെ മാതാപിതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. 

സുരേഷും,മഞ്ജുനാഥും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് തട്ടിയത്. 

ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍  അവധി ആഘോഷിക്കാന്‍ എത്തിയതാണ് കുട്ടികള്‍. ട്രാക്കിന് അടുത്ത് തന്നെയാണ് ബന്ധുവീട്. ഇവിടെ വച്ച് പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

 

Related posts

Leave a Comment