കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനം; സംസ്ഥാനത്ത് വാക്സിനെടുക്കാതെ 1,707 അധ്യാപകർ; ലിസ്റ്റ് പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനെടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും ലിസ്റ്റ് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ആകെ 1,707 സ്കൂൾ ജീവനക്കാരാണ് വാക്സിനെടുക്കാത്തത്. 229 ജീവനക്കാരാണ് വിച്ച്എസ്ഇയില്‍ വാക്‌സിനെടുക്കാത്തത്.‌‌ ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ല.

എല്‍പി, യുപി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളിൽ 1,066 പേര്‍ വാക്‌സിനെടുത്തില്ല. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ജീവനക്കാർ വാക്സിൻ എടുക്കാനുള്ളത്.

പാലക്കാട് 61, മലപ്പുറം 201, കോഴിക്കോട് 151, വയനാട് 29, തിരുവനന്തപുരം 110, കൊല്ലം 90, പത്തനംതിട്ട 51, ആലപ്പുഴ 89, കോട്ടയം 74, ഇടുക്കി 43, എറണാകുളം 106, തൃശൂര്‍ 124, കണ്ണൂര്‍ 90, കാസര്‍ഗോഡ് 36 എന്നിങ്ങനെയാണ് കണക്ക്.

വാക്‌സിനെടുക്കാത്തവരോടു വിശദീകരണം ചോദിച്ചതായി മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്‌നമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്നും കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment