പട്ടിക്കാട്: തെക്കുംപാടത്ത് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വാഴത്തോട്ടത്തിലെ അമ്പതോളം വാഴകൾ സാമൂഹ്യദ്രോഹികൾ വെട്ടിനശിപ്പിച്ചു.
മഞ്ഞക്കുന്ന് സ്വദേശി മറ്റമന ബേബിയുടെ വാഴകളാണ് കഴിഞ്ഞദിവസം രാത്രി വെട്ടിനശിപ്പിച്ചത്. വാഴ കുലയ്ക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെയാണ് സംഭവം ഉണ്ടായതെന്ന് ബേബി പറഞ്ഞു.
പറമ്പിന്റെ വിവിധ ഭാഗങ്ങളിലായാണ് വാഴ നശിപ്പിച്ചിട്ടുള്ളത്. വർഷങ്ങളായി ഇതേസ്ഥലത്ത് വാഴകൃഷി ചെയ്യുന്ന കർഷകനാണ് ബേബി.
വെജിറ്റബിൾ ആൻഡ് ഫുഡ് പ്രമോഷൻ കൗൺസിൽ ഡെപ്യൂട്ടി മാനേജർ സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് പീച്ചി പോലീസ് സ്റ്റേഷൻ, കെഎച്ച്ഡിപി, കൃഷിഭവൻ എന്നിവിടങ്ങളിൽ ബേബി പരാതി നൽകി.
