സിംഗപ്പൂരിൽ ഉയർന്ന ജോലിയും ശമ്പളം വാഗ്ദാനം നൽകി തട്ടിപ്പ്; ദമ്പതികൾ പോലീസ് പിടിയിൽ;  തട്ടിപ്പിനെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കാട്ടാക്കട : വ്യാജ വീസ നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതിമാരെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, വെങ്ങാനൂർ, കല്ലിയൂർ വി.ജെ.നിവാസിൽ എസ്.വിജയകുമാർ (54), ഭാര്യ എസ്.ബീന (42) എന്നിവരെയാണ് മലയിൻകീഴ് എസ്ഐ എൻ. സുരേഷ്കുമാറിന്‍റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

സിങ്കപ്പൂരിലേയ്ക്ക് വീസ നൽകാമെന്ന് പറഞ്ഞ് അരുവിക്കര സ്വദേശിയിൽ നിന്നും 2018ഫെബ്രുവരിയിൽ മൂന്ന് ലക്ഷം രൂപ വാങ്ങിയ ശേഷം വ്യാജ വീസ നൽകി കബളിപ്പിച്ച കേസിൽ മലയിൻകീഴ് പോലീസ് അന്വേഷിക്കുന്നതിനിടയിലാണിവർ പിടിയിലാകുന്നത്. ഗൾഫിലായിരുന്ന വിജയകുമാർ തട്ടിപ്പു നടത്തിയ പണം ഭാര്യക്ക് കൈമാറിയിരുന്നതായി പോലീസ് പറയുന്നു.

2007ൽ ഇവർക്കെതിരെ കാട്ടാക്കട സ്റ്റേഷനിൽ പരാതിയുണ്ടായിരുന്നു. ഈ കേസിൽ ഒളിവിലായിരുന്ന ഇവർ വിളവൂർക്കലിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് അരുവിക്കര സ്വദേശിയെ കബളിപ്പിച്ചത്. സമാന സ്വഭാവമുള്ള കേസ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും ഇവർക്കെതിരെ നിലവിലുണ്ട്.

മലയിൻകീഴ് സേ്റ്റഷനിൽ ലഭിച്ച പത്തോളം പരാതികളിലായി 6,40,000രൂപ ഇവർ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ദമ്പതിമാർ പിടിയിലായതറിഞ്ഞ് കൂടുതൽ പേർ പരാതിയുമായെത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Related posts