നടത്തിപ്പുകാരൻ മനോജിനെ പൂജിക്കണം; കാമുകനെ ഹിന്ദുമത്തിലേക്ക് കൊണ്ടുവരണം; രക്ഷപ്പെട്ടത് യോഗകേന്ദ്രത്തിന്‍റെ മതിൽചാടി; വിവാദ യോഗാകേന്ദ്രത്തിലെ പീഡനങ്ങൾ വെളിപ്പെടുത്തി മുഖ്യമന്ത്രിയുടെ നാട്ടുകാരി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തിനെതിരേ ആരോപണങ്ങളുമായി മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്ത്. യോഗാകേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ട കണ്ണൂർ പിണറായി സ്വദേശിയായ അഷിത എന്ന പെണ്‍കുട്ടിയാണ് ആരോപണങ്ങൾ ഉയർത്തിയിട്ടുള്ളത്. യോഗാകേന്ദ്രത്തിൽ തന്നെ ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ചെന്നും വായിൽ തുണിതിരുകി അടിച്ചെന്നും അഷിത മാധ്യമത്തോടു വെളിപ്പെടുത്തി. യോഗാകേന്ദ്രത്തിന്‍റെ മതിൽ ചാടിയാണ് താൻ രക്ഷപ്പെട്ടതെന്നും പിടിയിലാകാതിരിക്കാൻ താൻ ഒളിവിൽ താമസിക്കുകയാണെന്നും അഷിത പറഞ്ഞു.

താനൊരു മുസ്ലിം യുവാവുമായി ഇഷ്ടത്തിലായിരുന്നു. ഇതിൽനിന്നു പിന്തിരിപ്പിക്കുന്നതിനാണു തന്നെ യോഗാകേന്ദ്രത്തിലെത്തിച്ചത്. യോഗാകേന്ദ്രത്തിൽ തന്നെ വായിൽ തുണിതിരുകി അടിച്ചു. കന്പിയും വടിയുമുപയോഗിച്ചു മർദിച്ചു. ലൗ ജിഹാദെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു മർദനമെന്നും അഷിത വെളിപ്പെടുത്തി.

യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ച തന്നെ അമൃതാ ആശുപത്രിയിൽ കൊണ്ടുപോയി ഭ്രാന്താണെന്നു രേഖയുണ്ടാക്കി. ആശുപത്രിയിൽ ഒരു നേരം ഏഴു ടാബ്ലറ്റു വരെ കഴിക്കേണ്ടിവന്നു. വ്യാജസർട്ടിഫിക്കറ്റുകളിൽ ഒപ്പിടുവിച്ചു. വീഡിയോകൾ പകർത്തി. യോഗാകേന്ദ്രത്തിന് തിരുവനന്തപുരത്തുള്ള ശാഖയിൽ ഇതിലും കടുത്ത പീഡനങ്ങൾ നടക്കുന്നുണ്ടെന്നും അങ്ങോട്ടേയ്ക്കു മാറ്റുമെന്നു ഭീഷണിപ്പെടുത്തിയതായും അഷിത പറഞ്ഞു.

അഷിത അവിടെനിന്നു പോരുന്പോൾ 50ൽ അധികം കുട്ടികൾ അവിടെയുണ്ടായിരുന്നു. യോഗാകേന്ദ്രത്തിന്‍റെ നടത്തിപ്പുകാരൻ മനോജിനെ പെണ്‍കുട്ടികൾ പൂജിക്കണമെന്നു യോഗാകേന്ദ്രത്തിൽ നിയമമുണ്ടായിരുന്നു. താനുമായി ഇഷ്ടത്തിലായിരുന്ന യുവാവിനെ ഹിന്ദു മതത്തിലേക്കു മതം മാറ്റാൻ ശ്രമം നടന്നിരുന്നതായും അഷിത ആരോപിക്കുന്നു.

Related posts