വിവാഹശേഷം ഭര്‍ത്താവിനെയും കുഞ്ഞിനെയും തനിച്ചാക്കി മീര നാടുവിട്ടത് ഡ്രൈവര്‍ക്കൊപ്പം, കൊച്ചിയിലെത്തിയപ്പോള്‍ സീരിയല്‍ മോഹം തലയ്ക്കു പിടിച്ചതോടെ ഡ്രൈവര്‍ പിരിഞ്ഞ് നൗഫലിനൊപ്പം ചേര്‍ന്നു, കൊച്ചിയില്‍ നടന്ന കൊലയുടെ അറിയാക്കഥകള്‍

കൊച്ചി എളമക്കരയില്‍ വാടകയ്ക്ക് താമസിച്ച യുവാവും യുവതിയും കൊലപ്പെട്ട കേസിലെ ഇരുവരുടെയും ഭൂതകാലം ആരെയും അമ്പരപ്പിക്കുന്നത്. കുത്തഴിഞ്ഞ ജീവിതത്തിന്റെ ബാക്കിപത്രമായിരുന്നു കോട്ടയം കൊടുങ്ങൂര്‍ വാഴൂര്‍ സ്വദേശിനി മീരയും (24), പാലക്കാട് കോല്‍പ്പാടം തെങ്കര ചെറിക്കലം കബീറിന്റെ മകന്‍ നൗഫലും. കൊച്ചിയിലെ കൊല നടന്ന ശേഷം രാഷ്ട്രദീപികഡോട്ട്‌കോം മീരയുടെ ജന്മദേശമായ വാഴൂരില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ചത് അത്ര സുഖകരമായ കാര്യങ്ങളല്ല.

ഇടത്തരം കുടുംബത്തില്‍ പിറന്ന മീരയുടെ വിവാഹം ഏതാനും വര്‍ഷം മുമ്പ് ആര്‍ഭാടമായി കഴിഞ്ഞിരുന്നു. എന്നാല്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ ബന്ധം അവസാനിപ്പിച്ച് മീര സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ഇതിനിടെ ഒരു കുഞ്ഞും പിറന്നിരുന്നു. പിന്നീട് കോട്ടയം സ്വദേശിയായ ഒരു ഡ്രൈവറുമായി പ്രണയത്തിലായി. ഇയാള്‍ക്കൊപ്പം നാടുവിട്ടതു വരെയുള്ള കഥയേ നാട്ടുകാര്‍ക്കും അറിയൂ. പക്ഷേ ഈ യുവാവല്ല മീരയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത നാഫലെന്ന് നാട്ടുകാര്‍ പറയുന്നു.

ബസ് ഡ്രൈവര്‍ക്കൊപ്പം നാടുവിട്ടെങ്കിലും അതിനുശേഷം എന്തു സംഭവിച്ചെന്ന് സുഹൃത്തുക്കള്‍ക്കും അത്ര വ്യക്തത പോരാ. അടുത്തിടെയാണ് ഇവര്‍ കൊച്ചിയില്‍ എളമക്കര പോണേക്കര മീഞ്ചിറ റോഡില്‍ ആന്റണി പറത്തറ ലൈനില്‍ വൈഷ്ണവത്തില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. സീരിയലില്‍ അഭിനയിക്കുകയായിരുന്നു ജീവിതാഭിലാക്ഷമെന്ന് ഇവര്‍ പലപ്പോഴും സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ആറുമാസം മുമ്പാണ് മീര നൗഫലിനെ കണ്ടുമുട്ടുന്നത്. ഹോട്ടല്‍ ജീവനക്കാരനായ നൗഫലും ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ മീരയും അതോടെ ഒന്നിച്ചായി താമസം. ചില ലൊക്കേഷനുകളില്‍ ഇവര്‍ പോയിരുന്നെങ്കിലും ഒരു സീരിയലില്‍ പോലും ഇതുവരെ അഭിനയിച്ചിട്ടില്ല.

ഒരുമിച്ച് താമസിച്ചുവരികേ വിവിധ വിഷയങ്ങളില്‍ ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നു. ഫോണിലേക്കെത്തുന്ന സന്ദേശങ്ങളുടെ പേരിലായിരുന്നു കൂടുതലായും വാക്കുതര്‍ക്കമെന്നു പോലീസ് പറയുന്നു. കൊലദിവസവും ഇത്തരത്തിലെന്തെങ്കിലും വാക്കുതര്‍ക്കം നടക്കുകയോ മുന്‍ വൈരാഗ്യമോ ആകാം യുവതിയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നിഗമനം. യുവതിയെ കുത്തിക്കൊന്നശേഷം നൗഫല്‍ ഈ വിവരം കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ ഫോണില്‍ വിളിച്ചറിയിച്ചു.

സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു യുവതിയെ കുത്തിക്കൊന്നശേഷംയുവാവ് ജീവനൊടുക്കുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. കൂടാതെ, തൂങ്ങി മരിക്കുകയാണെന്നു നൗഫല്‍ തന്റെ ബന്ധുക്കളെയും വിളിച്ചു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ പാലക്കാട് നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും അവിടെനിന്ന് എളമക്കര സ്റ്റേഷനിലേക്കു വിവരം കൈമാറുകയുമായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു.

യുവതിയുടെ മൃതദേഹം മുറിയില്‍ കട്ടിലിനു താഴെ നിലത്ത് നഗ്‌നമായി രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം കുത്തികൊലപ്പെടുത്തിയതാകാം എന്നാണ് ഇതുസംബന്ധിച്ച് പോലീസിന്റെ നിഗമനം. മൃതദേഹത്തിനു സമീപത്തുനിന്നുതന്നെ കത്തിയും കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞു നൗഫലിന്റെ ബന്ധുക്കള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. യുവതിയുടെ വീട്ടുകാരെയും വിവരം അറിയിച്ചതായി പോലീസ് പറഞ്ഞു.

Related posts