14കാരിയെ ഇന്‍സ്റ്റഗ്രാം കെണിയില്‍പ്പെടുത്തി പീഡിപ്പിച്ചത് എട്ടു മാസത്തോളം ! മയക്കു മരുന്ന് നല്‍കി പെണ്‍കുട്ടിയെ അടിമയാക്കിയ ശേഷം ചൂഷണം ചെയ്തത് ഏഴുപേര്‍…

വെറും 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഒരു സംഘം യുവാക്കള്‍ പീഡിപ്പിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് സംഭവം.

മുഖ്യപ്രതിയായ 30കാരന്‍ പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും വീട്ടുകാര്‍ അറിയാതെ വീട്ടില്‍ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ വാഹനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്ലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരെയാണ് പിടിയിലായത്. 22 വയസുള്ളവരാണ് അറസ്റ്റിലായവര്‍.

ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടി പരിചയപ്പെട്ട 30 കാരനായ യുവാവാണ് മുഖ്യപ്രതി. ഇയാളുടെ ഒത്താശയോടെ മറ്റ് ആറ് പേര്‍ പീഡനത്തിരയാക്കുകയാരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

എട്ട് മാസത്തോളമായി പെണ്‍കുട്ടി ഇവരുടെ വലയിലായിരുന്നു. പീഡനത്തിരയായ പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ഇവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

ലോക്ക്ഡൗണ്‍ സമയത്താണ് കേസിലെ ഒന്നാംപ്രതിയായ യുവാവ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് നിരന്തരം ചാറ്റ് ചെയ്ത് ഇയാള്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം നിലനിര്‍ത്തി.

കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാള്‍ പെണ്‍കുട്ടിക്ക് കഞ്ചാവെത്തിച്ചു നല്‍കുകയും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവും സഹോദരന്മാരും മാത്രമേ വീട്ടിലുള്ളൂ.

ഇവരറിയാതെ പലസമയത്തും വീട്ടിലെത്തിയ പ്രതി ഒമ്പതാംക്ലാസുകാരിയെ നിരവധി തവണയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കഞ്ചാവ് വില്‍പ്പനയിലൂടെ ഇയാളുമായി സൗഹൃദത്തിലായവരാണ് പിന്നീട് ചൂഷണം നടത്തിയത്.

കേസിലെ പ്രതികള്‍ കല്‍പ്പകഞ്ചേരിയിലും സമീപ പ്രദേശത്തുമുള്ളവരാണെന്നാണ് വിവരം. പിടിയിലാകാത്ത ബാക്കി പ്രതികള്‍ ഒളിവിലാണ്. ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts

Leave a Comment