കൂട്ടുകാരിയുടെ അടുത്തേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി, 43കാരനൊപ്പം കറങ്ങിയ 17കാരി കണ്ണൂരില്‍വച്ചു പിടിയിലായി, വീട്ടുകാര്‍ അറിയുന്നത് പോലീസിന്റെ ഫോണ്‍കോള്‍ വന്നപ്പോള്‍

sexനമ്മുടെ പെണ്‍കുട്ടികള്‍ക്ക് എന്തുപറ്റി. സോഷ്യല്‍മീഡിയയ്ക്ക് അടിമയായി ജീവിതം ഹോമിക്കുകയാണോ അവര്‍. തിരുവനന്തപുരം വെള്ളറടയില്‍നിന്നുള്ള ഈ ഞെട്ടിക്കുന്ന വാര്‍ത്ത സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല. പാറശാലയില്‍ ഐടിഐയില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. ഒരുദിവസം കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് 17കാരിയായ പെണ്‍കുട്ടി വീടുവിട്ടിറങ്ങി. വൈകുന്നേരം വിളിയുമെത്തി. താന്‍ കൂട്ടുകാരിയുടെ അടുത്തുണ്ട്്. വീട്ടുകാര്‍ക്ക് സംശയമൊന്നും തോന്നിയതുമില്ല. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നു വിളിയെത്തി. നിങ്ങളുടെ മകള്‍ ഇവിടെയുണ്ട്. വേഗം വരിക. കിട്ടിയ വാഹനത്തില്‍ കണ്ണൂരിലെത്തിയ വീട്ടുകാര്‍ കാണുന്നത് അച്ഛനെക്കാള്‍ പ്രായമുള്ള ഒരു മധ്യവയസ്കനൊപ്പം തലതാഴ്ത്തി നില്‍ക്കുന്ന മകളെയാണ്.

നാല്പത്തിമൂന്നുകാരനായ ഇജാസ് എന്നയാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവത്രേ. ഇജാസ് വിവാഹിതനും 13 വയസുള്ള പെണ്‍കുട്ടിയുടെ പിതാവുമാണ്. കോഴിക്കോട് ബിസിനസ് ആണെന്നും അവിവാഹിതനാണെന്നും പറഞ്ഞു തെറ്റുദ്ധരിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. അതും ഫേസ്ബുക്കിലൂടെ. ഇയാളാകട്ടെ ഒരു ഓട്ടോ ഡ്രൈവറും.

നാലുദിവസം മുമ്പാണ് ഇരുവരും ആദ്യമായി തമ്മില്‍ കാണുന്നത്. അതും വീട്ടില്‍ നിന്നു ഒളിച്ചോടിയദിവസം. ഇജാസ് നാലുദിവസം മുമ്പ് ചെമ്പൂരില്‍ എത്തി ഇവിടെ നിന്നു പെണ്‍കുട്ടിയുമായി പൊന്‍മുടിയിലേയ്ക്കു പോകുകയായിരുന്നു. എന്നാല്‍ പൊന്മൂടിയില്‍ വെച്ച് സംശയം തോന്നിയ വനപാലകര്‍ ഇവരെ തിരിച്ചയച്ചു. പൊന്‍മുടിയില്‍ നില്‍ക്കാന്‍ പറ്റില്ലെന്നു മനസിലാക്കിയ ഇരുവരും നേരെ കണ്ണൂരിന് വണ്ടികയറി. പയ്യാമ്പലം ബീച്ചില്‍ കറങ്ങുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. പാലീസിന്റെ ചോദ്യം ചെയ്യലിലാണ് സംഭവങ്ങള്‍ അറിയുന്നത്.

Related posts